കണ്ണൂര്‍: പൊതുജലാശയങ്ങള്‍ കൊണ്ട് സമൃദ്ധമായ കേരളത്തിലെ ഉള്‍നാടന്‍ മത്സേ്യാല്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നൂതന കൃഷിരീതികള്‍ ഉള്‍കൊള്ളിച്ച് സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ‘ഓരുജലത്തിലെ കൂട്കൃഷി’ പദ്ധതിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം കുപ്പം പുഴയിലെ പടവില്‍ പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.രാജേഷ് നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.പി.സല്‍മത്ത് അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.രഞ്ചിത്ത്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബീന സുകുമാര്‍, എ.കെ.സംഗീത, കര്ഷകന് പി.കെ.പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
സ്വന്തമായി കുളം നിര്‍മ്മിക്കുവാന്‍ സ്ഥലമോ സാമ്പത്തിക ശേഷിയോ ഇല്ലാത്ത പുഴയോരത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി/മത്സ്യകര്‍ഷകര്‍ക്ക് തുറന്ന ജലാശയങ്ങളെ ഉപയോഗപ്പെടുത്തി കൂടുകളില്‍ വിഷാംശമില്ലാത്ത ജൈവരീതിയില്‍ മത്സേ്യാല്പാദനം നടത്താമെതാണ് പദ്ധതിയുടെ സവിശേഷത. അടങ്കല്‍ തുകയുടെ 50 ശതമാനവും (പരമാവധി 1,85,000 രൂപ) ഫിഷറീസ് വകുപ്പ് സബ്സിഡി ഇനത്തിലും മത്സ്യകുഞ്ഞുങ്ങളെയും പദ്ധതിയിലൂടെ നല്‍കും. കാളാഞ്ചി, കരിമീന്‍ മത്സ്യകുഞ്ഞുങ്ങളെയാണ് നല്‍കുന്നത്. താല്പര്യമുള്ള കര്‍ഷകര്‍ക്ക് അപേക്ഷിക്കാം അപേക്ഷകള്‍ മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: