ഹൈദരാബാദ്: ക്രോസ് കണ്ട്രി വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാലിന്റെ മരണം അബ്ദുൽ നദീം നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് അമ്മ. ഭർത്താവും ഭർതൃമാതാവും ചേർന്നു സനയെ പീഡിപ്പിച്ചിരുന്നതായും അമ്മ പറയുന്നു.
നദീമും അമ്മയും നടത്തുന്ന പീഡനത്തെക്കുറിച്ചു സന സുഹൃത്തുക്കൾക്ക് എഴുതിയ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താൻ ഹൃദയാഘാതം മൂലമോ എന്തെങ്കിലും ഷോക്ക് മൂലമോ മറ്റോ മരിച്ചാൽ അതിനു കാരണക്കാർ നദീമും അമ്മയുമാണെന്നു സന്ദേശത്തിൽ പറയുന്നു. ഭർത്താവിനൊപ്പം കാറിൽ യാത്ര ചെയ്യവെ ചൊവ്വ പുലർച്ചെ 3.30നാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിൽവച്ച് അപകടം ഉണ്ടാകുന്നത്.
നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. തലക്ക് പരിക്കേറ്റ സനയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെടുകയായിരുന്നു. അമിതവേഗം കാരണമാണ് അപകടം ഉണ്ടായതെന്നായിരുന്നു പോലീസിന്റെ നിഗമനം. അപകടത്തില്‍ ഭര്‍ത്താവിനും പരിക്കേറ്റിരുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആത്മഹത്യയ്ക്കും വിഷാദരോഗത്തിനുമെതിരെ ബോധവൽക്കരണം നടത്താൻ 2015 നവംബറിലാണ് സന തന്റെ ബുള്ളറ്റിൽ ഇന്ത്യ മുഴുവൻ ഒറ്റയ്ക്കു 38,000 കിലോമീറ്റർ സഞ്ചരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: