ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികളെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. കര്‍ണ്ണാടകത്തില്‍ ഗൗരി ലങ്കേഷിന്റെയും യുപിയില്‍ രാജേഷ് മിശ്രയുടെയും ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകന്റെയും അമ്മയുടേയും ത്രിപുരിയില്‍ ശന്തനു ഭൗമിക്കിന്റെയും കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രനിര്‍ദ്ദേശം.
ഇത്തരം കേസുകളില്‍ കൃത്യവും വേഗത്തിലുള്ളതുമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുന്പില് എത്തിക്കണം. ജനാധിപത്യത്തില്‍ നാലാം തൂണുകളായ മാധ്യമങ്ങള്‍ക്ക് വലിയ പ്രധാന്യമുണ്ട്. പൗരന്മാര്ക്ക് നിര്‍ഭയമായും സ്വതന്ത്രമായും അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഭരണഘടനാ ദത്തമായ അവകാശം ഉറപ്പാക്കുന്നത് മാധ്യമങ്ങളാണ്. അതിനാല്‍ മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് സര്‍ക്കാരുകളാണ്. കേന്ദ്ര നിര്‍ദ്ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: