ബാഗ്ദാദ്: വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങ് ഇറാഖില്‍. സന്ദര്‍ശനത്തിനിടെ, ഐഎസിന്റെ ശക്തി കേന്ദ്രമായിരുന്ന മൊസൂളില്‍ കാണാതായ 39 ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ള അന്വേഷണവും സിങ്് നടത്തും.
2014 ലാണ് ഐഎസുകാര്‍ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ നല്ലൊരു പങ്കും പഞ്ചാബില്‍ നിന്നുള്ള നിര്‍മ്മാണത്തൊഴിലാളികളാണ്. ഇറാഖിലെയും യെമനിലെയും സിറിയയിലെയും ഐഎസ് കേന്ദ്രങ്ങളില്‍ നിന്ന് നഴ്സുമാരടക്കം അനവധി പേരെ മോദി സര്‍ക്കാര്‍ മോചിപ്പിച്ചെങ്കിലും ഈ 39 പേരെക്കുറിച്ച് ഇനിയും ഒരു വിവരവുമില്ല. ഇവരെ കണ്ടെത്താന്‍ സഹായിക്കാന്‍ ഇന്ത്യ, ഇറാഖില്‍ സ്വാധീനമുള്ള റഷ്യയോടും അമേരിക്കയോടും അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഇതിനു പുറമെ ജോര്‍ദാന്‍, പലസ്തീന്, ഇറാന്, ഇറാഖ്, സിറിയ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ സഹായവും തേടിയിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കാണാതായവരുടെ ബന്ധുക്കളുടെ ഡിഎന്‍എ ശേഖരിച്ചിരുന്നു. സിങിനൊപ്പമുള്ള സംഘത്തിന്റെ കൈവശം ഈ സാമ്പിളുകളുമുണ്ട്.
മൊസൂള്‍ ഐഎസില്‍ നിന്ന് മോചിപ്പിക്കുകയും ഭീകര സംഘടനയുടെ ശക്തി ക്ഷയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇവരെ കണ്ടെത്താന്‍ വ്യാപക തെരച്ചില്‍ നടത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: