കൊല്ലം: റവന്യൂ മന്ത്രിയുടെ മുകളിലല്ല റവന്യൂ സെക്രട്ടറിയുടെ സ്ഥാനമെന്ന് കാനം രാജേന്ദ്രന്. മാര്‍ത്താണ്ഡം കായല്‍ കയ്യേറിയത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മീറ്റ് ദ പ്രസില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
റിപ്പോര്ട്ടിന്മേല് നിയമോപദേശം വേണോയെന്ന് മന്ത്രിസഭയാണ് തീരുമാനിക്കേണ്ടത്. മന്ത്രി ഫയലില്‍ എഴുതുന്നതാണ് അവസാനവാക്കെന്നും റിപ്പോര്‍ട്ടിനെക്കുറിച്ച് നിയമോപദേശം തേടണമെന്ന് റവന്യൂസെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടിക്കെതിരേയുള്ള കാര്യത്തില്‍ സിപിഐക്ക് പ്രത്യേക അഭിപ്രായമില്ല. രാജ്യസഭാംഗമായിരിക്കെ കെ.ഇ. ഇസ്മയില്‍ ഫണ്ട് അനുവദിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു രാജ്യസഭാംഗത്തിന് സംസ്ഥാനത്തെവിടെയും ഫണ്ട് അനുവദിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: