മറയൂര്‍: പള്ളി വികാരിയുടെ സുഹൃത്തുക്കളായെത്തി ഒരു ലക്ഷം രൂപയും ലാപ്ടോപ്പും നോട്ട് പാഡും കവര്‍ന്ന് തമിഴ്നാട് സ്വദേശികള്‍ മുങ്ങി. ബാബുനഗര്‍ സെന്റ്.മേരീസ് ലെത്തീന്‍ പള്ളി വികാരി ഫാ.ഫ്രാന്‍സീസിന്റെ മുറിയില്‍ ഒപ്പം താമസിച്ചാണ് ഇരുവരും മോഷണം നടത്തിയത്.
ചൊവ്വാഴ്ച രാവിലെയാണ് പ്രതികള്‍ പള്ളിയില്‍ എത്തുന്നത്. ബാംഗ്ലൂരില്‍ വച്ച് ഇരുവരെയും പിതാവിന് മുന്‍പരിചയമുണ്ടായിരുന്നു. ഈ സ്വാതന്ത്ര്യത്തില്‍ മുറിയില്‍ ഒപ്പം താമസിക്കുവാന്‍ അനുവദിക്കുകയായിരുന്നു. ഇത് മുതലെടുത്താണ് ഇരുവരും ഇന്നലെ പുലര്‍ച്ചെ വികാരി ഉറങ്ങിക്കിടക്കുന്ന സമയത്ത് മോഷണം നടത്തിയത്. മറയൂര്‍ പോലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സിസി ടിവി ദൃശ്യത്തില്‍ പ്രതികള്‍ രക്ഷപ്പെടുന്നത് വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
ദേവികുളം സിഐജയപ്രകാശിനാണ് അന്വേഷണ ചുമതല. പ്രതികള്‍ക്ക് 25നും 30നും ഇടയ്ക്ക് പ്രായമെന്നാണ് വിവിരം. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: