കാഞ്ഞാര്‍: അനധികൃതമായി കടത്താന്‍ ശ്രമിച്ച പുഴ മണല്‍ റവന്യൂ സ്ക്വാഡ് പിടികൂടി. കായംകുളം കളിയിക്കല്‍ വീട്ടില്‍ രാജേഷ് കുമാറാണ് ലോറി ഓടിച്ചിരുന്നത്. ‘267 അടി’ മണലാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
തൊടുപുഴ തഹസില്‍ദാര്‍ രൂപികരിച്ച റവന്യൂ സ്ക്വാഡ് ആണ് ലോറിയും മണലും ഇന്നലെ രാവിലെ പിടികൂടിയത്. മുട്ടം ടൗണിന് സമീപത്ത് വച്ച് മണലുമായി എത്തി ലോറി തടഞ്ഞ് പിടികൂടുകയായിരുന്നു. വാഹനവും മണലും മുട്ടം സ്റ്റേഷനിലേക്ക് മാറ്റി. മണല്‍ കരുനാഗപ്പള്ളിക്ക് കടത്താനായിരുന്നു പദ്ധതി.
സംഭവത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് മുട്ടം പോലീസ് പറഞ്ഞു. വെള്ളിയാമറ്റം മേഖലയിലെ പുഴകളില്‍ നിന്നും ശേഖരിച്ച മണലാണ് കടത്താന്‍ ശ്രമിച്ചതെന്ന് റവന്യൂ സംഘം പറഞ്ഞു.
ഇത്തരത്തില്‍ കടത്തിക്കൊണ്ട് പോകുന്ന മണല്‍ വന്‍ തുകയ്ക്കാണ് വിറ്റിരുന്നത്. മേഖലയില്‍ പരിശോധന തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: