തൊടുപുഴ: തൊടുപുഴയിലെ വാട്ടര്‍ അതോറിറ്റിയുടെ വസ്തുവില്‍ നിന്ന മാവ് മുറിച്ച് കടത്തുവാനുള്ള ശ്രമം നാട്ടുകാരുടെ ഇടപെടല്‍ മൂലം വിഫലമായി. ഇന്നലെ രാവിലെയാണ് സംഭവം. വാട്ടര്‍ അതോറിറ്റി പ്ലാന്റിന് സമീപം നിന്ന നൂറ് ഇഞ്ചിന് മുകളില്‍ വലിപ്പമുള്ള മാവാണ് പ്ലാന്റിന്റെ ജോലി കരാറെടുത്തിരിക്കുന്ന ആള് മുറിച്ച് കടത്താന്‍ ശ്രമം നടത്തിയത്. മരങ്ങള്‍ വില്ക്കണമെങ്കില് നോട്ടീസ് ഇട്ട് ലേലം ചെയ്യണമെന്നാണ് ചട്ടം.
ഇത് പാലിക്കാതെയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാവ് മുറിക്കുവാനുള്ള നീക്കം നടത്തിയത്. മരത്തില്‍ വലിയ വടം കെട്ടി ശിഖരങ്ങള്‍ മുറിക്കുവാന്‍ തുടങ്ങിയപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. സംഭവമറിഞ്ഞ് വാട്ടര്‍ അതോറിറ്റി ജീവനക്കാരും രാവിലെ തന്നെ സ്ഥലത്തെത്തി.
ഒരു വിഭാഗം ജീവനക്കാരുടെ പിന്തുണയോടെയാണ് മരംമുറിച്ച് കടത്തുവാനുള്ള ശ്രമം നടന്നത് എന്ന സംശയമുയര്‍ന്നിട്ടുണ്ട്. ചട്ടങ്ങള്‍ മറികടന്ന് മരംമുറിച്ച് കൊണ്ടുപോകുവാനുള്ള കോണ്‍ട്രാക്റുടെ ശ്രമത്തിന് അധികൃതരുടെ മൗനാനുവാദം ഉണ്ടായിരുന്നു. സംഭവം വിവാദമായതോടെ പ്രശ്നം ഒതുക്കി തീര്‍ക്കുവാനുള്ള ശ്രമം തുടങ്ങി. പ്ലാന്റ് നിര്‍മ്മിക്കുവാനുള്ള പ്രദേശത്ത് തടസങ്ങള്‍ നീക്കുന്നതിനായി കമ്പുകള്‍ മുറിയ്ക്കുകമാത്രാണ് ചെയ്തതെന്നാണ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.പി ഔസേഫ് ജന്മഭൂമിയോട് പറഞ്ഞത്. മുറിച്ചിട്ടിരിക്കുന്ന ഭാഗവും ശേഷിക്കുന്ന മാവിന്റെ ഭാഗവും ഒന്നിച്ച് ലേലം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിയമം ലംഘിച്ച് മരംമുറിക്കാനുള്ള നീക്കം പിടിക്കപ്പെട്ടപ്പോള്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ മെനഞ്ഞ തിരക്കഥയാണ് പ്ലാന്റ് നിര്‍മ്മിക്കുന്ന ഭാഗത്തെ കമ്പുകള്‍ മാത്രം വെട്ടാനാണ് ശ്രമിച്ചത് എന്ന പ്രചാരണമെന്നന്ന
ും പറയുന്നു. പാതി മുറിച്ചെടുത്ത മാവ് ഉടന്‍ ലേലം ചെയ്തില്ലെങ്കില്‍ ഇത് നശിക്കാന്‍ ഇടയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: