ആലപ്പുഴ: ഗതാഗതമന്ത്രി തോമസ്ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചതില്‍ 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാരിനോട് കോട്ടയം വിജിലന്‍സ് കോടതി.
15 ദിവസമെന്ന വിജിലന്‍സ് ആവശ്യം കോടതി തള്ളി. ജനതാദള്‍ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി സുഭാഷിന്റെ പരാതിയിലാണ് കോടതി നടപടി. റോഡ് നിര്‍മ്മാണത്തിന് ഭൂമി കൈയേറിയെന്നാണ് മുഖ്യ പരാതി.
ലേക് പാലസിലേക്കുള്ള റോഡ് നിര്‍മാണം, വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മാണം തുടങ്ങിയവ തണ്ണീര്‍ത്തട നിയമം ലംഘിച്ചാണെന്ന് ജില്ലാ കളക്ടര്‍ കണ്ടെത്തിയിരുന്നു.
തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതില്‍ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിശദമായ അന്വേഷണം ശുപാര്‍ശചെയ്തിട്ടുണ്ട്. വെള്ളം കയറിക്കിടക്കുന്നതിനാല്‍ വിശദമായ പരിശോധന നടത്താനായില്ല. മാര്‍ത്താണ്ഡം കായലില്‍ 64 പ്ലോട്ടുകളിലായി 11 എണ്ണം മാത്രമേ പരിശോധിക്കാന്‍ സാധിച്ചുള്ളൂ.
തുടര്‍പരിശോധനയ്ക്ക് വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. സര്‍വേ റിപ്പോര്‍ട്ടിന് ശേഷമേ തുടര്നടപടിയാകൂ. കായലില്‍ 26 ലോഡ് മണ്ണിറക്കി പുറമ്പോക്കും നികത്തി. കാര്‍ഷികാവശ്യത്തിന് നല്കിയ ഭൂമിയും തോമസ് ചാണ്ടി വാങ്ങിയെന്നും റിപ്പോര്‍ട്ടിലുണ്ട്. കൈനകരി പഞ്ചായത്തംഗം നല്കിയ ഹര്‍ജിയിലാണ് കളക്ടര്‍ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: