മറയൂര്‍: പ്രതികൂല കാലാവസ്ഥ തടസമായില്ല, കാന്തല്ലൂരില്‍ ഓറഞ്ച് വിളവെടുപ്പ് ഇത്തവണ നേരത്തെ. ജൂണ്‍-ജൂലൈ, നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ രണ്ട് തവണയാണ് വര്‍ഷം ഓറഞ്ച് വിളവെടുപ്പ്. കശ്മീരി ഓറഞ്ചാണ് പ്രധാനകൃഷി. മഴനിഴല്‍ പ്രദേശമായിട്ടും ഇത്തവണ കനത്ത മഴയാണ് ലഭിച്ചത്.
തൃശൂര്‍ സ്വദേശി റ്റി.വി. ജോര്‍ജിന്റെ തോട്ടത്തിലാണ് വിളവെടുപ്പ് തുടങ്ങിയത്. ഒരേക്കറില്‍ 70 മരമാണ്. ശരാശരി 30 കിലോഗ്രാം ഓറഞ്ച് ഒരുമരത്തില്‍ നിന്ന് കിട്ടുമെന്ന് തോട്ടം നടത്തിപ്പുകാരന് മണികണ്ഠന് പറഞ്ഞു. ആവശ്യാനുസരണം ബസുകളില്‍ എറണാകുളത്തെ പഴക്കടകളിലേക്ക് അയക്കുന്നുണ്ട്. സര്‍ക്കാര്‍ സ്ഥാപനമായ വിഎഫ്പിസികെയും സഞ്ചാരികളുമാണ് മറ്റ് പ്രധാന ഉപഭോക്താക്കള്‍.
കിലോയ്ക്ക് 30 രൂപയാണ് വില. ജൈവകൃഷി രീതിയാണ്. വില കുറഞ്ഞത് തിരിച്ചടിയാകുകയാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയില്‍ വന്‍തോതില്‍ കൃഷി ഉണ്ടായിരുന്നെങ്കിലും ജലദൗര്‍ലഭ്യം വ്യാപകമായതോടെ പലരും കൃഷി ഉപേക്ഷിച്ചു. പൂവിടുന്ന സമയത്തെ കനത്തമഴ തിരിച്ചടിയായി. പൂ കൊഴിഞ്ഞതിനാല്‍ വിളവും കുറഞ്ഞു. ആപ്പിള്‍, സ്റ്റ്രോബറി, പേരയ്ക്ക, സബര്‍ജില്‍, പാഷന്‍ഫ്രൂട്ട് തുടങ്ങിവയും പ്രദേശത്ത് കൃഷിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: