കുന്നംകുളം: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് വച്ചു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ്മിഷന് പദ്ധതിക്ക് പണമില്ല. പ്രധാന് മന്ത്രി ആവാസ് യോജനയുടെ പേരുമാറ്റി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്.
ലൈഫ് മിഷന് പദ്ധതിക്ക് വേണ്ടി സംസ്ഥാന വ്യാപകമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകള്‍ കയറി ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കിയിരുന്നു.
അഞ്ചര ഏക്കര്‍ ഭൂമിയാണ് നഗരസഭയില്സര്ക്കാര് ഈ പദ്ധതിക്കായി ആവശ്യപ്പെട്ടിരുന്നത്. ഈ ഭൂമിയില്‍ പണിതു നല്കുന്ന ഫ്ളാറ്റ് ലഭിക്കുമെന്ന സ്വപ്നവുമായി നിരവധി കുടുംബങ്ങളാണ് കഴിയുന്നത.്
എന്നാല്‍ ഇത്രയും ഭൂമി ലഭ്യമാവുക അസാദ്ധ്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കുന്നംകുളം നഗരസഭയില്‍ മാത്രം 747 കുടുംബങ്ങള്‍ ഉണ്ട്. ഓരോ വീടിനും സംസ്ഥാന നല്‍കേണ്ട വിഹിതമായ ഒരു ലക്ഷം രൂപ പോലും നല്കാനില്ലാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി കൂരകള്‍ പൊളിച്ച പട്ടിണി പാവങ്ങളെപ്പോലും വഞ്ചിക്കുകയായിരുന്നു സര്‍ക്കാര്‍.
അതീവ രഹസ്യമായി പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലേക്ക് ഈ കുടുംബങ്ങളെ ഉള്‍പ്പെടുത്തി വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനാണ് ഇപ്പോള്‍ നഗരസഭക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കേന്ദ്ര ഫണ്ടുകളുടെ പേരുമാറ്റി ജനങ്ങളെ വഞ്ചിക്കുന്ന നഗ്നമായ നിലപാടാണ് ലൈഫ് മിഷന് പദ്ധതിയിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: