ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്സണലും ഇംഗ്ലീഷ് ലീഗ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഗോള്‍ കീപ്പര്‍ ക്ലോഡിയോ ബ്രാവോയുടെ മികവിലാണ് മാഞ്ച്സ്റ്റര്‍ സിറ്റി പ്രീ ക്വാര്‍ട്ടറില്‍ വിജയം നേടിയത്. ഷൂട്ടൗട്ടില്‍ വിധി നിര്‍ണയിച്ച മത്സരത്തില്‍ സിറ്റി ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വോള്വെര്ഹാംപ്ടനെ തോല്‍പ്പിച്ചു. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയികളെ നിശ്ചയിച്ചത്.
പതിനെട്ടുകാരനായ എഡിയുടെ മികവിലാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ അവര്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് നോര്‍വിച്ചിനെ തോല്‍പ്പിച്ചു. പരക്കാരനായി ഇറങ്ങിയ എഡിയാണ് രണ്ട് ഗോളും നേടിയത്.
മറ്റൊരു പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് സ്വാന്‍സിയെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ ബോണ്‍മൗത്ത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മിഡില്‍സ്ബ്രോയെ തോല്‍പ്പിച്ചു. ലെസ്റ്റര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലീഡ്സിനെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: