കണ്ണൂര്‍: ഇസ്ലാമിക ഭീകരസംഘടനയായ ഐഎസ്സുമായി ബന്ധമുള്ള രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. താലിബാന്ഹംസ എന്നറിയപ്പെടുന്ന, തലശ്ശേരി ചിറക്കര കുഴിപ്പങ്ങാട്ടെ തൗഫിഖില്‍ യു. കെ. ഹംസ (57)) തലശ്ശേരി കോടതിക്കടുത്ത് സൈനാസില്‍ മനാഫ് റഹ്മാന് (42) എന്നിവരെയാണ് ഡിവൈഎസ്പി പി.പി.സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്.
ഭീകരസംഘടനകളുമായി ബന്ധം പുലര്‍ത്തിയതിനും ദേശവിരുദ്ധ പ്രവര്‍ത്തനത്തനം നടത്തിയതിനും യുഎപിഎ വകുപ്പുകള്‍ ചുമത്തി ഇരുവര്‍ക്കുമെതിരെ കേസെടുത്തു. കണ്ണൂരില്‍ നിന്ന് ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന മുഖ്യഏജന്റാണ് ഹംസയെന്ന് പോലീസ് പറഞ്ഞു. ഹംസയുടെ മുഖ്യ സഹായിയാണ് മനാഫ്.
വളപട്ടണം, ചക്കരക്കല്ല്, ബഹ്റിന് എന്നിവിടങ്ങളിലായി മൂന്ന് ഗ്രൂപ്പുകളായാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ബഹ്റിന് ഗ്രൂപ്പിന്റെ അമീറാണ് ഹംസ. 20 വര്‍ഷത്തോളം ബഹ്റിനില്‍ പാചകക്കാരനായി ജോലി ചെയ്തിരുന്ന ഹംസയ്ക്ക് നല്ല മതപാണ്ഡിത്യമുണ്ടെന്നും അറബി, ഉറുദു ഭാഷകള്‍ അറിയുന്ന പണ്ഡിതരോട് പോലും ചര്‍ച്ച ചെയ്യാന്‍ ഹംസക്ക് കഴിവുണ്ടെന്നും പൊലീസ് പറഞ്ഞു.
ഐഎസ് ബന്ധത്തിന്റെ പേരില്‍ ബുധനാഴ്ച മൂന്നു പേരെ വളപട്ടണം പോലീസ് അറസ്റ്റുചെയ്തിരുന്നു. ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് പോകുന്നതിനിടെ തുര്‍ക്കിയില്‍ നിന്ന് തിരിച്ചയച്ച മൂന്നുപേരെയാണ് വളപട്ടണം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മുണ്ടേരി കൈപ്പക്കൈയില്‍ മൊട്ടയിലെ ബൈത്തുല്‍ ഫര്ഷാനയില് കെ.സി. മിഥിലാജ് (20), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി. അബ്ദുളള റസാക്ക് (24), മുണ്ടേരി പടന്നോട്ട് മട്ട എം.വി. ഹൗസില്‍ എം.വി. റാഷിദ് (23) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: