തിരുവനന്തപുരം: വിവിധ വകുപ്പുകളുമായുളള ഏകോപനം ശക്തിപ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെയാണ് പല പദ്ധതികളും നടപ്പാക്കേണ്ടത്. ഇക്കാര്യത്തില്‍ പഞ്ചായത്തുകളുമായും നഗരസഭകളുമായും കൂടുതല്‍ യോജിപ്പോടെ പ്രവര്‍ത്തിക്കാന്‍ വകുപ്പുകള്‍ക്ക് കഴിയണം. ഈ വിഷയത്തില്‍ കളക്ടര്‍മാര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും കളക്ടര്‍മാരുടെയും വകുപ്പു തലവന്മാരുടെയും വാര്‍ഷികയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്നിന്നുളള ചികിത്സാസഹായം അര്‍ഹമായ തോതില്‍ ലഭ്യമാക്കുന്നതിനും കളക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരളം കര്‍മ്മ പദ്ധതിയില്‍വരുന്ന നാലു മിഷനുകളുടെ പരിപാടികള്‍ സമയബന്ധിതമായി നടപ്പാക്കണം. തീരുമാനം എടുക്കുന്നതില്‍ കാലതാമസം ഉണ്ടാവാന്‍ പാടില്ല. ജില്ലാ മജിസ്ട്രേറ്റുമാര്‍ എന്ന നിലയിലുളള ഉത്തരവാദിത്വം നിറവേറ്റുന്നതിലും കളക്ടര്‍മാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതികള്‍ക്കുവേണ്ടിയുളള ഭൂമി ഏറ്റെടുക്കല്‍, ഭൂമിയുടെ കൈമാറ്റം എന്നിവയിലുളള കാലതാമസം ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറി കെഎം എബ്രഹാം നിര്‍ദ്ദേശിച്ചു. പദ്ധതി അവലോകനത്തിനുളള സോഫ്റ്റ് വെയര്‍ ഉടനെ തയ്യാറാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: