ന്യൂദല്‍ഹി: അമേരിക്കയിലെ വടക്കന്‍ ടെക്സാസില്‍ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിന് മാത്യൂസിന് ആഹാരം കഴിക്കുന്നതിന് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലെന്ന് കുട്ടിയെ ദത്തു നല്കിയ അനാഥാലയ അധികൃതര്‍. ദത്തു നല്കുമ്പോള് കുട്ടി പൂര്‍ണ്ണ ആരോഗ്യവതിയായിരുന്നെന്നും പാല് കുടിക്കാനോ ആഹാരം കഴിക്കാനോ ബുദ്ധിമുട്ടുകളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്ന് അനാഥാലായത്തിന്റെ ഉടമ ബബിതാകുമാരി പറഞ്ഞു.
ഒക്ടോബര്‍ ഏഴ് ശനിയാഴ്ചയാണ് ഷെറിനെ കാണാതായത്. എന്നാല്‍ അമേരിക്കന്‍ സമയം തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തുകയായിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഓടയില്‍ നിന്നാണ് നായ്ക്കളുടെ സഹായത്തോടെയാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്.
ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പാല് കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള ഒരു മരത്തിന്റെ കീഴെ കൊണ്ടുനിര്‍ത്തിയെന്നും 15 മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണ് വളര്ത്തച്ഛന് വെസ്ളി മാത്യൂസ് റിച്ചാര്ഡ്സണ് പോലീസിനോട് പറഞ്ഞിരുന്നത്.
കുട്ടിയെ കാണാതായത് ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നെങ്കിലും പോലീസില്‍ വിവരമറിയിക്കുന്നത് രാവിലെ എട്ടു മണിയ്ക്കാണെന്നതും പോലീസിന് സംശയത്തിനിട നല്‍കിയിരുന്നു. എന്തുകൊണ്ടാണ് അത്രയും താമസിച്ചതെന്ന ചോദ്യത്തിന് വെസ്ളി മാത്യൂസിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല.ഇതിനു പുറമേ ഷെറിന് വീട്ടില്‍ വച്ചുതന്നെ മരിച്ചതായി തെളിയിക്കുന്ന ഡി.എന്‍.എ സാംപിളുകള്‍ വെസ്ലിയുടെ കാറില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നു
ബീഹാറിലെ സന്നദ്ധസംഘടനയായ മദര്‍ തെരേസ അനദ് സേവാ സന്‍സ്താനില്‍നിന്ന് ദത്തെടുത്ത കുട്ടിയാണ് ഷെറിന്. കഴിഞ്ഞവര്‍ഷം ജൂണ്‍ 23-നാണ് എറണാകുളം സ്വദേശിയായ വെസ്ളി മാത്യുവും കുടുംബവും കുട്ടിയെ ദത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: