മലയിന്‍കീഴ്(തിരുവനന്തപുരം): രാത്രി പട്രോളിങ്ങിനിടെ കൊടിമരം മറിച്ചിട്ട കാക്കിക്കുള്ളിലെ ‘സഖാവ്’ സിസിടിവിയില്‍ കുടുങ്ങി. മാറനല്ലൂര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ സുരേഷ്കുമാറാണ് ഊരൂട്ടമ്പലം ജംഗ്ഷനില്‍ ബിജെപി സ്ഥാപിച്ചിരുന്ന കൊടിമരം ഒടിച്ചിട്ടത്. പ്രതിഷേധം ശക്തമായപ്പോള്‍ സുരേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്ത് ആഭ്യന്തര വകുപ്പു മുഖം രക്ഷിച്ചു.
ബലിദാനികള്‍ക്ക് പുഷ്പാര്‍ച്ചന നടത്തുന്ന ചടങ്ങിനു വേണ്ടിയാണ് ബിജെപി ഇവിടെ കൊടിമരം സ്ഥാപിച്ചത്. ചൊവ്വാഴ്ച രാത്രി ഈ കൊടിമരം തകര്‍ത്ത നിലയില്‍ കണ്ടെത്തി. സംഭവമറിഞ്ഞ് പ്രദേശത്ത് തടിച്ചുകൂടിയ ബിജെപി പ്രവര്‍ത്തകര്‍ ജംഗ്ഷനില്‍ വ്യാപാരികള്‍ സ്ഥാപിച്ചിരുന്ന സിസി ടിവി പരിശോധിച്ചപ്പോഴാണ് പോലീസ് ജീപ്പിലെത്തിയ എഎസ്ഐ കൊടിമരം ഒടിച്ചിടുന്ന ദൃശ്യങ്ങള്‍ കണ്ടത്.
ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലേക്ക് സിപിഎം കൗണ്‍സിലര്‍ ഐ.പി. ബിനു ബോംബേറ് നടത്തിയപ്പോഴും സമീപത്തുണ്ടായിരുന്ന പോലീസ് സ്വീകരിച്ച നിലപാട് വിവാദമായിരുന്നു. അന്നും അക്രമി ക്യാമറയില്‍ കുടുങ്ങിയതിനാലാണ് നടപടിയുണ്ടായത്.
പാര്‍ട്ടി ലോക്കല്‍ സമ്മേളനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബിജെപിയുടെ കൊടിമരങ്ങള്‍ നശിപ്പിക്കാന്‍ പോലീസിലെ പാര്‍ട്ടി അനുഭാവികളെ ഉപയോഗിക്കുകയാണ് സിപിഎം നേതൃത്വം.
പിണറായി ഭരണത്തിൽ കേരളാ പൊലീസ് എവിടെയെത്തി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് തിരുവനന്തപുരം മാറനല്ലൂരിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ. ഇതിനപ്പുറം ഒരു നിയമപാലകന് അധപതിക്കാനാവില്ല. വേലി തന്നെ വിളവ് തിന്നുക എന്ന പ്രയോഗത്തിനൊക്കെ മൂർച്ച നഷ്ടപ്പെടുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. കൊടി തോരണങ്ങൾ കഴിഞ്ഞ ഒരാഴ്ചയായി നശിപ്പിക്കപ്പെടുന്നു എന്ന ബിജെപിയുടെ പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ കൂടിയാണ് മാറനല്ലൂർ എഎസ്ഐ സുരേഷ്. ഇതിന്റെ പേരിൽ സിപിഎം- ബിജെപി സംഘർഷം നിലനിൽക്കുന്ന പ്രദേശം കൂടിയാണിത്. ഈ ഉദ്യോഗസ്ഥനെ അടിയന്തിരമായി സേനയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.
Posted by BJP Keralam on Thursday, October 26, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: