കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസലിന്റെ കാറില്‍ കൊടുവള്ളിയില്‍ ജനജാഗ്രതായാത്ര നയിച്ചത് യാദൃച്ഛികമല്ലെന്നും ഫൈസലുമായി കോടിയേരിക്ക് അടുത്ത ബന്ധമാണുള്ളതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ തന്നെ ഫൈസലുമായി കോടിയേരിക്ക് അടുത്ത ബന്ധമുണ്ട്. കോടിയേരിയുടെ വീട്ടില്‍ നടന്ന പല ചടങ്ങുകളിലും ഫൈസല്‍ പങ്കെടുത്തിട്ടുണ്ട്. കൊടുവള്ളി സ്റ്റേഷനില്‍ ഫൈസലിനെതിരായ കേസില്‍ പാസ്പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സ് അടക്കമുള്ള രേഖകളും വിട്ടുകൊടുത്തത് സമ്മര്‍ദ്ദം മൂലമാണ്.
സ്വര്‍ണ്ണക്കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത്, ഹവാല പണമിടപാട് എന്നിവ നടത്തുന്നവര്‍ക്ക് ഐഎസ്, മതതീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധമുണ്ട്. ഇതിനെക്കുറിച്ച് എന്‍ഐഎ സമഗ്ര അന്വേഷണം നടത്തണം. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇടത് സ്വതന്ത്രരായി ജയിച്ചവരും തോറ്റവരുമായ നിയമസഭാ സ്ഥാനാര്‍ത്ഥികളുടെ പൂര്‍വ്വകാല ചരിത്രം അന്വേഷണവിധേയമാക്കണം. കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന് ഫൈസലുമായി അടുത്ത വ്യാപാരബന്ധമുണ്ട്.
കേരളത്തില്‍ ഐഎസിനെയും ഡിവൈഎഫ്ഐയേയും തിരിച്ചറിയാന്‍ പറ്റാത്ത നിലയാണ്. പാര്‍ട്ടി ഗ്രാമങ്ങള്‍ ഐഎസ് ഭീകരരുടെ ഒളിത്താവളങ്ങളായി മാറി. ഭീകരരെ റിക്രൂട്ട് ചെയ്യുന്ന ജില്ലയായി കണ്ണൂര്‍ മാറിയതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം- അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: