മൊഹാലി: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.ജെ. സിങ്ങിന്റേയും അദ്ദേഹത്തിന്റെ അമ്മ ഗുരുചരണ്‍ കൗറിന്റേയും കൊലപാതകവുമായി ബന്ധപ്പെട്ട് യുപി സ്വദേശി പിടിയില്‍. യുപിയിലെ ബുലന്ദേശ്വര്‍ സ്വദേശിയായ ഗൗരവാണ് അറസ്റ്റിലായത്. സപ്തംബര്‍ 22ന് രാത്രിയില്‍ കെ.ജെ സിങിനേയും കൗറിനേയും ഫെയ്സ്-3B2 എന്ന ഇവരുടെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
കൊലപാതം നടക്കുന്നതിന് കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് കെ.ജെയുടെ വീടിന് സമീപമുള്ള പാര്‍ക്കില്‍ ഇരുന്ന് ഗൗരവ് ബഹളം ഉണ്ടാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കെ.ജെ. സിങ് ഗൗരവിനെ മര്ദ്ദിക്കുകയുമുണ്ടായതായി പോലീസ് പറയുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കജേരി ഗ്രാമത്തില്‍ വാടകയ്ക്ക് താമസിച്ചു വരികയാണ് ഗൗരവ്. കൊലപാതകത്തില്‍ ഗൗരവിനെ കൂടാതെ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഗൗരവിനെ ചോദ്യം ചെയ്യുകയും ചെയ്തു.
പ്രതിയെ പോലീസ് പട്രോളിങ് സംഘം പിടികൂടുമ്പോള്‍ ഇയാള്‍ കെ.ജെയുടെ കാറോടിച്ച് മൊഹാലി വിമാനത്താവളത്തിലേയ്ക്ക് പോകുകയായിരുന്നു. കാറിന്റെ രജിസ്ട്രേഷന് നമ്പരും ഇയാള്‍ മാറ്റിയിരുന്നു. കാറില്‍ നിന്ന് കെ.ജെയുടെ പേരിലുള്ള വാഹന സര്‍വ്വീസിന്റെ സ്ലിപ്പ് ലഭിച്ചതും കേസില്‍ നിര്‍ണായകമായെന്ന് പോലീസ് പറയുന്നു. കെ.ജെയുടെ വീട്ടില്‍ നിന്ന് മോക്ഷണം പോയ ടിവിയും എടിഎം കാര്‍ഡും കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: