മറയൂര്‍: ബാബുനഗറില്‍ പള്ളിവികാരിയ്ക്ക് മയക്ക്ഗുളിക നല്കി പണവും ലാപ്ടോപ്പും നോട്ട്പാഡും കവര്‍ന്ന കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. ഡോഗ് സ്ക്വാഡ്, വിരളടയാള വിദഗ്ധന്‍, ഫോറന്‍സിക് സംഘം എന്നിവര്‍ ഇന്നലെ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
പോലീസ് നായ പുറത്തേക്കോടി ഗേറ്റ് വരെ എത്തി നിന്നു. ഇടുക്കി ഫോറന്‍സിക് ഉദ്യോഗസ്ഥന് കെ സുരേഷ്, വിരളടയാള വിദഗ്ധന്‍ ബൈജു സേവ്യര്‍ എന്നിവരാണ് സ്ഥലത്തെത്തിയത്.
വികാരിയുടെ സുഹൃത്തുക്കളായി എത്തിയ രണ്ട് യുവാക്കളാണ് മോഷണം നടത്തിയത്. ബഗ്ളൂരുവില് വച്ച് പരിചയപ്പെട്ട ഇരുവരും പിതാവുമായി ഫോ ണ് വഴി ബന്ധം സൂക്ഷിച്ചിരുന്നു. ഇതിലൂടെയാണ് മറയൂരില്‍ ചൊവ്വാഴ്ച രാവിലെ എത്തുന്നത്.
രാത്രി ഭക്ഷണം പാകം ചെയ്ത് നല്കി ഇതില്‍ മയക്കുഗുളിക ചേര്‍ത്താണ് മോഷണം.
ബുധനാഴ്ച പുലര്‍ച്ചെയാണ് മോഷണ മുതലുമായി ഇരുവരും സ്ഥലംവിട്ടത്. ദേവികുളം സിഐ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: