കോരുത്തോട്: കുഴിമാവ് ഗവ. സ്കൂളിനു സമീപമുള്ള വൈദ്യുതി ട്രാന്‍സ്ഫോമറിനു സംരക്ഷണവേലികള്‍ ഇല്ല. അപകടം കയ്യെത്തും ദൂരത്ത്. പ്രധാന പാതയുടെ വശത്തു നിലകൊള്ളുന്ന ട്രാന്‍സ്ഫോമറില്‍ ഫ്യൂസുകള്‍ റോഡില്‍നിന്നു നാലടി ഉയരത്തിലാണു സ്ഥാപിച്ചിരിക്കുന്നത്. കൊച്ചുകുട്ടികള്‍പോലും കൈനീട്ടിയാല്‍ തൊടാവുന്ന രീതിയിലായതിനാല്‍ അപകടസാധ്യത വര്‍ദ്ധിക്കുകയാണ്. ഇടുക്കിത്തോടിനുള്ള ലൈനാണു ട്രാന്‍സ്ഫോമറില്‍നിന്നു കടന്നുപോകുന്നത്. ഇടുക്കിത്തോട് 116 ലൈനിന്റെ പ്രധാന നിയന്ത്രിത സ്വിച്ചും ഈ ട്രാന്‍സ്ഫോമറില്‍ തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്. റോഡരികില്‍ കാനയ്ക്ക് ഇരുകരകളിലായി പോസ്റ്റുകള്‍ സ്ഥാപിച്ചാണു കലുങ്കിനു സമീപം വര്‍ഷങ്ങള്‍ക്കു മുന്‍പു ട്രാന്‍സ്ഫോമര്‍ വച്ചത്. മേഖലയിലെ മറ്റെല്ലാ ട്രാന്‍സ്ഫോമറുകള്‍ക്കും ഇരുമ്പു സംരക്ഷണ വേലികള്‍ തീര്‍ത്തിട്ടും ഇവിടെ മാത്രം സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. സ്കൂള്‍ കുട്ടികള്‍ അടക്കം യാത്ര ചെയ്യുന്ന ഈ റോഡില്‍ ചെറിയ അശ്രദ്ധപോലും അപകടകാരണമായേക്കാം. എത്രയും വേഗം ട്രാന്‍സ്ഫോമറിനു ചുറ്റും സംരക്ഷണവേലികള്‍ സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: