തൃശൂര്‍: അഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നത് സ്വാഗതാര്‍ഹമായ ചിന്തയെന്ന് സുരേഷ്ഗോപി എംപി. മതവികാരം ചോദ്യം ചെയ്യപ്പെടാതെയാകണം തീരുമാനം ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രവിശുദ്ധി നിലനിര്ത്തിക്കൊണ്ടാകണം എല്ലാ മതസ്ഥരെയും ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കേണ്ടത്. മറ്റു മതത്തില്‍പ്പെട്ട വിശ്വാസികള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രാര്‍ത്ഥിക്കാനുള്ള അവസരം നിഷേധിക്കരുത്.
പൂങ്കുന്നം പാറമേക്കാവ് വിദ്യാമന്ദിറില്‍ സിബിഎസ്ഇ ജില്ലാ കലോത്സവം ഉദ്ഘാടനത്തിനെത്തിയതായിരുന്നു സുരേഷ് ഗോപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: