കൊല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ ഒരു ദിവസത്തെ ഇടവേള. അതുകഴിഞ്ഞാല്‍ നാളെ കലാശക്കളി. രാത്രി എട്ടിന് ഫൈനല്‍ പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത് ഇംഗ്ലണ്ടും സ്പെയിനും. വൈകിട്ട് 5ന് ലൂസേഴ്സ് ഫൈനലില്‍ ബ്രസീല്‍ മാലിയുമായി കളിക്കും.
സെമിഫൈനലില്‍ ഇംഗ്ലണ്ട് ബ്രസീലിനെ തകര്‍ത്തപ്പോള്‍ സ്പെയിന്റെ ൈഫനല്‍ കുതിപ്പ് ആഫ്രിക്കന്‍ കരുത്തരായ മാലിയെ കീഴടക്കി. രണ്ട് ടീമുകളും ആദ്യ കിരീടം ലക്ഷ്യമിട്ടാണ് നാളെ സാള്‍ട്ട്ലേക് സ്റ്റേഡിയത്തില്‍ കലാശപ്പോരാട്ടത്തിനിറങ്ങുന്നത്.
ഇംഗ്ലണ്ടിന്റെ ആദ്യ ഫൈനലാണിയെതങ്കില് സ്പെയിന് നാലാം തവണയാണ് കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. 2007-ലാണ് സ്പെയിന് അവസാന ഫൈനല്‍ കളിച്ചത്. 2009-ല്‍ മൂന്നാം സ്ഥാനവും നേടി. അതിനുശേഷം കളിച്ച ആദ്യലോകകപ്പിന്റെ ഫൈനലിലെത്തിയ സ്പെയിനിന്റെ ലക്ഷ്യം വ്യക്തമാണ്. ചരിത്രത്തിലെ ആദ്യ കിരീടം. അത് സ്പാനിഷ് കോച്ച് വ്യക്തമാക്കിയിട്ടുണ്ട്. സെമിയില്‍ ബ്രസീലിനെ തോല്‍പ്പിച്ചെത്തുന്ന ഇംഗ്ലണ്ട് അതിശക്തരാണെങ്കിലും കുട്ടികള്‍ ഫൈനലില്‍ കപ്പുയര്‍ത്തുമെന്നുതന്നെയാണ് തന്റെ വിശ്വാസമെന്നും കോച്ച് സാന്റിയാഗോ ഡെനിയ പറഞ്ഞു. ആറു ഗോളുകള്‍ നേടിയ ക്യാപ്റ്റന്‍ ആബേല്‍ റൂയിസിന്റെ മികച്ച ഫോമിലാണ് കോച്ചിന്റെ പ്രതീക്ഷകള്‍.
നാലാം തവണ മാത്രം ലോകകപ്പ് കളിക്കാനെത്തിയ ഇംഗ്ലണ്ടിന്റെ ആദ്യ ഫൈനലാണിത്. 2007, 2011 ടൂര്ണമെന്റുകൡല് ക്വാര്‍ട്ടര്‍ കളിച്ച ഇംഗ്ലണ്ട് കഴിഞ്ഞ ചിലി ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിനുശേഷം പോയതോടെ ഇംഗ്ലണ്ടിന്റെ സാധ്യത ഏവരും തള്ളിക്കളഞ്ഞതാണ്. എന്നാല്‍ റിയാന്‍ ബ്ര്യൂസ്റ്റര്‍, ഡാനി ലോഡര്‍, ആഞ്ചല്‍ ഗോമസ് എന്നിവര്‍ അവസരത്തിനൊത്തുയര്‍ന്നതോടെ ഇംഗ്ലിഷ് സ്വപ്നങ്ങള്‍ കാണുകയായിരുന്നു. രണ്ട് ഹാട്രിക്ക് ഉള്‍പ്പെടെ 7 ഗോളുകള്‍ നേടിയ റിയാന്‍ ബ്ര്യൂസ്റ്റര്‍ ചാമ്പ്യന്‍ഷിപ്പിലെ ടോപ്സ്കോററാണ്.
അമേരിക്കക്കെതിരായ ക്വാര്‍ട്ടറിലും ബ്രസീലിനെതിരായ സെമിയിലുമായിരുന്നു ബ്ര്യൂസ്റ്ററിന്റെ ഹാട്രിക്ക്. ബ്ര്യൂസ്റ്ററിന്റെ ഈ മിന്നും പ്രകടനത്തെ ഇംഗ്ലീഷ് കോച്ച് സ്റ്റീവ് കൂപ്പര്‍ പത്രസമ്മേളനത്തില്‍ ഏറെ പ്രശംസിക്കുകയും ചെയ്തു. സ്പെയിനിനെതിരായ ഫൈനല്‍ മത്സരം കടുപ്പമാകുമെങ്കിലും തന്റെ യുവനിര കിരീടം നേടുമെന്ന വിശ്വാസത്തിലാണ് കൂപ്പര്‍. പ്രത്യേകിച്ചും കരുത്തരായ എതിരാളികള്‍ക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍.
ബ്രസീലിനെതിരായ കളിയിലെ പ്രകടനം പുറത്തെടുത്താല്‍ സ്പെയിനിനെ പരാജയപ്പെടുത്തി കിരീടം നേടാമെന്ന വിശ്വാസത്തിലാണ് ഇംഗ്ലണ്ട്. ടൂര്‍ണമെന്റില്‍ 50 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 174 ഗോളുകളാണ് പിറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: