തിരുവനന്തപുരം: രാഷ്ട്രീയമായി റെഡ്ക്രോസിനെ വരുതിയിലാക്കാന്‍ ജൂനിയര്‍ റെഡ്ക്രോസിന്റെ പ്രവര്‍ത്തനം മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍. റെഡ്ക്രോസിന്റെ തലപ്പത്തുള്ള രണ്ടുപേരുടെ പേരില്‍ അഴിമതിയാരോപണം ഉണ്ടായതിനെ തുടര്‍ന്ന് സ്കൂളുകളിലെ ജെആര്‍സി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍.
മൂന്നു ലക്ഷത്തോളം കുട്ടികളും ആയിരക്കണക്കിന് അദ്ധ്യാപകരും ഉള്‍പ്പെട്ട വിപുലമായ സേവന മേഖലയാണ് ജെആര്‍സി. മാത്രമല്ല, അറുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്കി (10 മാര്‍ക്ക്) ന് അര്‍ഹത ലഭിക്കേണ്ട സി ലെവല്‍ പരീക്ഷയും ഡിപിഐയുടെ സര്‍ക്കുലര്‍ മൂലം മുടങ്ങി. ഇത് വര്‍ഷങ്ങളായി ഈ വിദ്യാര്‍ത്ഥികള്‍ നല്കുന്ന സമയവും പ്രയത്നവും അവഗണിക്കലാണ്.
റെഡ്ക്രോസിലെ അഴിമതി തടയാന്‍ സര്ക്കാന് കൈക്കൊള്ളുന്ന നടപടികളെ സര്‍വാത്മനാ പിന്തുണയ്ക്കുന്നതോടൊപ്പം ജെആര്‍സിയുടെ പ്രവര്‍ത്തനത്തിനുള്ള നിരോധനം ഉടന്‍ നീക്കണമെന്നും പി.എസ്. ഗോപകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: