ബെംഗളൂരു: ചന്ദ്രയാന്‍ 2 വിക്ഷേപിക്കാനുള്ള നടപടികള്‍ക്ക് ഐഎസ്ആര്‍ഒ തുടക്കമിട്ടു. ചന്ദ്രയാന്‍ ഒന്നിനേക്കാള്‍ മികച്ച ബഹിരാകാശ വാഹനമാണിത്. ഇതില്‍ ഉപഗ്രഹം (ഓര്‍ബിറ്റര്‍) ചന്ദ്ര പ്രതലത്തില്‍ ഇറങ്ങുന്ന പേടകം ലാന്‍ഡര്‍, പ്രതലത്തില്‍ സഞ്ചരിക്കുന്ന വാഹനമായ റോവര്‍ എന്നിവയുണ്ടാകും.
ചന്ദ്രയാന്‍ 2 ഭാരം കൂടിയ ഉപഗ്രങ്ങള്‍ വിക്ഷേപിക്കാനുള്ള ജിഎസ്എല്‍വി മാര്‍ക്ക് രണ്ടില്‍ മാര്‍ച്ചില്‍ വിക്ഷേപിക്കാനാണ് ആലോചന. ഉപഗ്രഹത്തിന്റെ ഘടകഭാഗങ്ങള്‍ കൂട്ടിയിണക്കുന്ന ജോലികള്‍ ആരംഭിച്ചു. ലാന്‍ഡര്‍, റോവര്‍ തുടങ്ങിയവക്കുള്ള പരീക്ഷണങ്ങളും തുടങ്ങി. ദൗത്യത്തിനു വേണ്ട പല സാങ്കേതിക വിദ്യകളും ഐഎസ്ആര്‍ഒ സ്വന്തമായി വികസിപ്പിച്ചുവരികയാണെന്ന് ഐഎസ്ആര്‍ഒ ഡയറക്ടര്‍ എസ്. കിരണ്‍ കുമാര്‍ പറഞ്ഞു.
ചന്ദ്രന്റെ അടുത്തെത്തുന്ന ഉപഗ്രഹത്തില്‍ നിന്ന് ലാന്‍ഡര്‍ അതിന്റെകാലുകളില് പതിയെ പറന്നിറങ്ങും. അതില്‍ നിന്ന് റോവര്‍ പ്രതലത്തിലേക്ക് ചക്രങ്ങളില്‍ ഉരുണ്ടിറങ്ങി പര്യവേഷണം തുടങ്ങും. ലാന്‍ഡറിന്റെ ലാന്‍ഡിങ്ങ് കൃത്യമാക്കാന്‍ ചന്ദ്രപ്രതലം വരെ കൃത്രിമമായി ഉണ്ടാക്കിയിട്ടുണ്ട്. ഇത് പൂര്‍ണ്ണമായും ഇന്ത്യന്‍ ദൗത്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: