പത്തനാപുരം: വനിതാ ഡോക്ടര്‍ ജീവനക്കാരെ മര്‍ദിച്ചതായി പരാതി. പ്രതിഷേധിച്ച ജീവനക്കാര്‍ ആശുപത്രി പൂട്ടിയിട്ടു. പിറവന്തൂര്‍ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം.നിലവിലുണ്ടായിരുന്ന ഡോക്ടര്‍ക്ക് പകരമായി വന്ന വനിതാ ഡോക്ടറാണ് ജീവനക്കാരനെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതെന്ന് പരാതിയുള്ളത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു സംഭവം. കമ്പ്യൂട്ടര്‍ ശരിയാക്കിയില്ലെന്നാരോപിച്ച് ഡോക്ടര്‍ റാണാ ബി മോദി ജീവനക്കാരെ അസഭ്യം പറയുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദിച്ചെന്നുമാണ് പറയുന്നത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇസ്മയില്‍, ജീവനക്കാരനായ ഷെമീര്‍ എന്നിവരാണ് മര്‍ദനമേറ്റ് ചികിത്സയിലുള്ളത്. പോലീസിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയതായി മര്‍ദനമേറ്റവര്‍ പറഞ്ഞു. തുടര്‍ന്ന് ജീവനക്കാര്‍ ആശുപത്രി പൂട്ടിയിട്ട് പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: