തിരുവനന്തപുരം: ചരിത്രപരമായി കേരളം ആത്മീയതയുടെ നാടാണെന്ന്് രാഷ്ട്രപതി ‘രാംനാഥ് കോവിന്ദ്. ആദി ശങ്കരനില്‍ തുടങ്ങി ശ്രീനാരായണ ഗുരുവിലൂടെ അയ്യങ്കാളിയിലൂടെ മറ്റു പലരിലൂടെ തുടരുന്ന ആത്മീയ നേതൃത്വത്തിന്റേയും നവോത്ഥാനത്തിന്റേയും പാരമ്പര്യമാണ് കേരളത്തിന്റേതെന്നു രാഷ്ട്രപതി പറഞ്ഞു. തിരുവനന്തപുരത്ത് നല്കിയ പൗരസ്വീകരണത്തിന് മറുപടി പറയുകയായിരുന്നു രാഷ്ട്രപതി.
കേരളത്തിന്റെ ജ്ഞാനം അതിന്റെ ആത്മീയതയിലും പ്രകടമാണ്. ഈ സംസ്ഥാനം നമ്മുടെ സമൂഹത്തിന്റെ ആത്മീയ ഭവനങ്ങളിലൊന്നാണ്. കഴിഞ്ഞതവണ വന്നപ്പോള്‍ മാതാ അമൃതാനന്ദമയിദേവിയെ കാണാനും അവരുടെ മഠത്തിന്റെ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കാനും ഭാഗ്യം സിദ്ധിച്ചു. ദൈവസേവനം എന്നാല്‍ സഹജീവികളെ സേവിക്കലാണ് എന്നാണ് സത്യത്തില്‍ കേരളം നമ്മെ പഠിപ്പിക്കുന്നത് .
കേരളത്തില്‍ നിന്നുള്ള സഹോദരീസഹോദരന്മാര് ഇല്ലായിരുന്നെങ്കില്‍ ഗള്‍ഫ് നാടുകള്‍ ഇന്നത്തെ നിലയില്‍ എത്തുമായിരുന്നില്ല. കേരളത്തില്‍ നിന്ന് ഈ രാജ്യങ്ങളിലേക്ക് കുടിയേറിയ തൊഴിലാളികള്‍ ഇന്ത്യയുടെ വികസനത്തിന് കനത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവരാണ് അണമുറിയാത്ത നമ്മുടെ വിദേശനാണ്യ പ്രവാഹത്തിന്റെ മുഖ്യസ്രോതസ്. രാഷ്ടനിര്‍മ്മാണത്തില്‍ അവരുടെ അമൂല്യമായ സംഭാവന മറക്കാനാവില്ല.
രാജ്യത്തുടനീളമുള്ള ആശുപത്രികളും ആരോഗ്യ പരിചരണ കേന്ദ്രങ്ങളും, ഒപ്പം വിദേശ രാജ്യങ്ങളില്‍ പോലുമുള്ളവ നന്നായി നടക്കാന്‍ കേരളത്തിലെ പുഞ്ചിരിക്കുന്ന നഴ്സുമാരുടെ മുഖങ്ങള്‍ ഇല്ലാതെ സാധിക്കിെല്ലന്നു രാഷ്ട്രപതി പറഞ്ഞു.
ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മേയര്‍ അഡ്വ. പ്രശാന്ത്, ചീഫ് സെക്രട്ടറി കെ. എം. ഏബ്രഹാം എന്നിവര്‍ സംസാരിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, വി. എസ്. സുനില്‍കുമാര്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, എ. സി. മൊയ്തീന്, എംഎല്‍എമാരായ ഒ. രാജഗോപാല്‍, വി. എസ്. ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: