ന്യൂദല്‍ഹി: താജ്മഹലിലെ നമാസ് തടയണമെന്ന് അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ സമിതി. അല്ലെങ്കില്‍ അവിടെ ശിവപൂജ അനുവദിക്കണം. സമിതി സെക്രട്ടറി ഡോ. ബാലമുകുന്ദ് പാണ്ഡേ ഇന്ത്യാ ടുഡേക്ക് നല്കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.
താജ്മഹല്‍ ദേശീയ സ്മാരകമാണ്. അതിനെ മതപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ എന്തിനാണ് ഒരു സമുദായത്തെ അനുവദിക്കുന്നത്. അവിടെ നമാസ് നടത്താനുള്ള അനുവാദം പിന്‍വലിക്കണം. അതിനു തയ്യാറല്ലെങ്കില്‍ അവിടെ ശിവപൂജയ്ക്കും അനുമതി നല്‍കണം. നമാസുള്ളതിനാല് വെള്ളിയാഴ്ച വിനോദസഞ്ചാരികള്‍ക്ക് താജില്‍ പ്രവേശനമില്ല.
താജ് പ്രേമകുടീരവുമല്ല. മുംതാസ് മരിച്ച് നാലു മാസങ്ങള്‍ക്കുള്ളില്‍ ഷാജഹാന് വീണ്ടും വിവാഹവും കഴിച്ചിരുന്നു. ഞങ്ങള്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണ്. താജിന്റെ മുഴുവന്‍ വിവരങ്ങളും ഞങ്ങള്‍ പുറത്തുവിടും.മുസ്ളീം ഭരണാധികാരികള്‍ തകര്‍ത്തതും ശവകുടീരങ്ങള്‍ നിര്‍മ്മിച്ചതുമായ സ്മാരകങ്ങളുടെ പട്ടിക തയ്യാറാക്കി വരികയാണ്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: