ന്യൂദല്‍ഹി; നോട്ട് അസാധുവാക്കലിനു ശേഷം വന്‍ തോതില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയ രണ്ടു ലക്ഷത്തിലേറെ കള്ളക്കമ്പനികളുടെ സ്വത്ത് കണ്ടെത്താന്‍ കേന്ദ്ര നിയമമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. ഇവ അന്വേഷിച്ച് കണ്ടെത്തി വിവരം കേന്ദ്രത്തിന് കൈമാറണം.
വെറും കടലാസ് കമ്പനികളാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ടു ലക്ഷത്തിലേറെ കമ്പനികളുടെ രജിസ്ട്രേഷന് കേന്ദ്രം റദ്ദാക്കിയിരുന്നു. ഇവയുടെ ഡയറക്ടമാര്‍ക്ക് ഇനി മറ്റൊരു കമ്പനിയുടയേും ഡയറക്ടറാകാന്‍ സാധിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇവയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ കണ്ടെത്തി നടപടി എടുക്കാനാണ് നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: