ഏറ്റുമാനൂര്‍: ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂരില്‍ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനു വിവിധ വകുപ്പുകളെ പങ്കടുപ്പിച്ചു കൊണ്ടുള്ള അവലോകന യോഗം ഇന്ന് രാവിലെ 8ന് ശ്രീ കൈലാസ് ഓഡിറ്റോറിയത്തില്‍ നടക്കും. ശുചി മുറികളുടെ പോരായ്മയാണ് ഇടത്താവളത്തിലെത്തുന്ന തീര്‍ത്ഥാടകരെ വലയ്ക്കുന്നത്.ഒന്നര വര്‍ഷം മുന്‍പ് തറക്കല്ലിട്ട ആധുനിക ശുചി മുറിയുടെ പ്രവര്‍ത്തനം ഒന്നുമായിട്ടില്ല.
ആയിരക്കണക്കിനു അയ്യപ്പഭക്തന്മാര് എത്തുന്ന ഏറ്റുമാനുരില്‍ ഇരുപതോളം ശുചി മുറികളാണ് നിലവിലുള്ളത് .ഇതു പരിഹരിക്കുന്നതിന് ഇ ടോയിലറ്റ് സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ക്ഷേത്ര രക്ഷാവേദിയുടെ ആവശ്യം .നഗരസഭ ഒന്നര കോടി മുടക്കി പണിയുന്ന കംഫര്‍ട്ട് സ്റ്റേഷന് ഈ മണ്ഡലകാലത്തിനു മുന്‍പ് പൂര്‍ത്തിയായാല്‍ തീര്‍ത്ഥാടകര്‍ക്ക് ഉപയോഗപ്രദമാകും.
ഏറ്റുമാനൂര്‍ ക്ഷേത്രനഗരം ഇരുട്ടിലാണ് .മുന്നു ഹൈമാസ്റ്റസ് ലൈറ്റുകള്‍ കേടായിട്ട് മാസങ്ങളായി,ഏറ്റുമാനൂര്‍ ടൗണ്‍ ,പേരുര് ജംഷന് ,പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡ് എന്നിവടത്തെ ലൈറ്റുകളാണ് കഞ്ഞാഞ്ഞത്. അറ്റകുറ്റപണികള്‍ക്കു ലക്ഷങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടതാണ് അറ്റകുറ്റപണി നടത്താന്‍ വൈകുന്നത് .ഗതാഗത കുരുക്കാണ് ഇടത്താവളമായ ഏറ്റുമാനൂരിനെ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം .പേരൂര്‍ ജംങ്ഷന് ,ക്ഷേത്രത്തിനു മുന്‍വശത്തുള്ള എം .സി റോഡ് എന്നിവടങ്ങളില്‍ ശക്തമായ ഗതാഗത നിയന്ത്രണ സംവിധാനം വേണമെന്നാണാവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: