തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുമായി സിപിഎമ്മിനുള്ള അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണ് ഹൈക്കോടതിയിലെ കേസില്‍ ഹാജരാകുന്നതില്‍ നിന്ന് എഎജിയെ ഒഴിവാക്കിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഗൗരവതരമായ കേസുകളില്‍ എഎജിയാണ് ഹാജരാകാറുള്ളത്. എന്നാല്‍ ഈ കീഴ്വഴക്കം ലംഘിച്ച് മറ്റൊരു അഭിഭാഷകനെ നിയോഗിച്ചത് ബോധപൂര്‍വ്വമാണ്. സിപിഎമ്മിന്റെ ചൊല്‍പ്പടിക്ക് നില്ക്കുന്ന അഭിഭാഷകനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഘടകക്ഷിയെന്ന നിലയില്‍ സിപിഐയുടെ സേവനത്തേക്കാള്‍ സിപിഎം വിലമതിക്കുന്നത് തോമസ് ചാണ്ടിയുടെ സമ്പത്തിനേയാണ്.
തോമസ് ചാണ്ടിയുടെ കൈയേറ്റം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, റവന്യൂ സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവസ്ഥലം സന്ദര്‍ശിക്കണം എന്നാവശ്യപ്പെട്ട് മുല്ലക്കര രത്നാകരന് അധ്യക്ഷനായ പരിസ്ഥിതി സബ്കമ്മറ്റിക്ക് ആഴ്ചകള്‍ മുന്‍പ് പരാതി കൊടുത്തെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: