കോട്ടയം: ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക്ക് മാത്രമുള്ള ആരാധനാ കേന്ദ്രങ്ങളാണെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്കണമെന്നുള്ള അഭിപ്രായം ഉയരുന്നുണ്ട്. വിഗ്രഹങ്ങളെ അഹിന്ദുക്കള്‍ ഈശ്വരനെന്ന സങ്കല്‍പ്പത്തില്‍ കാണാന്‍ ഇടയില്ല. അവരെ സംബന്ധിച്ചിടത്തോളം വിഗ്രഹം ശിലയോ ദാരുവോ മാത്രമാണ്.
ഹിന്ദുവിന് വിഗ്രഹം ശിലമാത്രമല്ല. പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി ലയകാരകന്മാരായ ദേവീദേവന്മാരുടെ പ്രതീകങ്ങളാണ്. ശിലയില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ പ്രതിഷ്ഠ കഴിഞ്ഞാല്‍ അത് ഭക്തരുടെ ആരാധ്യദേവതകളാണ്. ഭക്തരുടെ രക്ഷയ്ക്കും സങ്കടമോചനത്തിനുമുള്ള മൂര്‍ത്തികളാണ് ആ വിഗ്രഹങ്ങള്‍.
അഹിന്ദുക്കളെ സംബന്ധിച്ച് വിഗ്രഹാരാധനയിലും വ്രതാനുഷ്ഠാനങ്ങളിലും വിശ്വാസം ഉണ്ടാവണമെന്നില്ല. ചില ഇതര മതസ്ഥര്‍ പവിത്രമായി കാണുന്ന അവരുടെ ആരാധനാലയങ്ങളില്‍ മറ്റ് മതസ്ഥര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: