കോട്ടയം: കുറിച്ചി ഹോമിയോ കോളേജ് പ്രിന്‍സിപ്പാള്‍ നിയമനത്തില്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ പാലിച്ചിട്ടില്ലെന്നാരോപിച്ച് അദ്ധ്യാപക സംഘടന വിജിലന്‍സ് കോടതിയില്‍ പരാതി നല്കി. പ്രിന്‍സിപ്പാള്‍ ഡോ.ആര്. വേണുഗോപാലിന് മെഡിക്കല്‍ യൂണിവേഴ്സിറ്റി നിഷ്ക്കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യത ഇല്ലെന്ന് കാട്ടി കേരള മെഡിക്കല്‍ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് സംഘ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി വി.കെ. കേരളവര്‍മ്മയാണ് കോട്ടയം വിജിലന്‍സ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.
ഹോമിയോ വൈദ്യശാസ്ത്രത്തില്‍ കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റി അംഗീകരിച്ച മൂന്ന് വര്‍ഷത്തെ റെഗുലര്‍ എംഡി ബിരുദം, അല്ലെങ്കില്‍ ബിഎച്ച്എംഎസ് ഡിഗ്രി ബിരുദം ഇതില്‍ ഏതെങ്കിലുമാണ് യോഗ്യത ഉണ്ടാവേണ്ടത്.
എന്നാല്‍ ഡിപ്ലോമ ഹോള്‍ഡറായ പ്രിന്‍സിപ്പാളിനെ കറന്‍സ്പോണ്ടന്‍സ് കോഴ്സ് വഴി സമ്പാദിച്ച എംഡി ബിരുദത്തിന്റെ പശ്ചാത്തലത്തിലാണ് നിയമിച്ചിട്ടുള്ളതെന്നാണ് പരാതി. അംഗീകൃത യോഗ്യതയില്ലാത്ത ആളെ നിയമിച്ച് യുജിസി നിരക്കില്‍ ശമ്പളം നല്‍കിവരുന്നത് സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗം ചെയ്യുന്നതിന് തുല്യമാണെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: