ന്യൂദല്‍ഹി: അണ്ടര്‍ -17 ലോകകപ്പ് ഇന്ത്യന്‍ ഫുട്ബോളില്‍ പുതിയ ചക്രവാളങ്ങള്‍ തുറക്കുമെന്ന് ഡച്ചിന്റെ ഇതിഹാസ താരം മാര്‍ക്കോ വാന്‍ ബാസ്റ്റന്.
ഫിഫയുടെ സാങ്കേതിക വികസന മുഖ്യ ഓഫീസറായ വാന്‍ ബാസ്റ്റന് സ്പെയിന്- ഇംഗ്ലണ്ട് ഫൈനല്‍ മത്സരം കാണാനാണ് കൊല്‍ക്കത്തയിലെത്തിയത്.
ലോകം കണ്ട ഇതിഹാസ താരങ്ങളിലൊന്നാണ് വാന്‍ ബാസ്റ്റന്. 1992ല്‍ ഫിഫയുടെ ലോകഫുട്ബോളര്‍ അവാര്‍ഡ് സ്വന്തമാക്കി.
ലോകകപ്പ് മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. സ്പെയിന് – മാലി സെമിഫൈനല്‍ ആവേശഭരിതമായിരുന്നു. ഇരു ടീമിലും ഒട്ടേറെ മികച്ച കളിക്കാരുണ്ടെന്ന് വാന്‍ ബാസ്റ്റന് വെളിപ്പെടുത്തി.
ഇംഗ്ലണ്ടും ബ്രസീലും തമ്മിലുള്ള സെമിഫൈനല്‍ ശരിക്കും ആസ്വദിച്ചു. ഉന്നത നിലവാരം പുലര്‍ത്തിയ ഈ മത്സരം ത്രസിപ്പിക്കുന്നതായിരുന്നെന്നും വാന്‍ ബാസ്റ്റന് പറഞ്ഞു.
അര്‍ജന്റീനയുടെ ലയണല്‍ മെസിയേയും പോര്‍ച്ചുഗീസിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും താരതമ്യം ചെയ്ത വാന്‍ ബാസ്റ്റന് കളിക്കളത്തില്‍ ഇരുവരുടെ ശത്രുത ടെന്നീസ് താരങ്ങളായ റാഫേല്‍ നദാലിന്റെും റോജര്‍ ഫെഡററുടെയും ശത്രുതയ്ക്ക് സമാനമാണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: