പാരീസ്: ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവ് സൈന നേവാള്‍ ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. അതേസമയം ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് പി വി സിന്ധുവും കെ. ശ്രീകാന്തും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ജപ്പാന്റെ ലോക അഞ്ചാം നമ്പറായ അകനെയാണ് സൈനയെ തോല്‍പ്പിച്ചത്. 39 മിനിറ്റ് നീണ്ട മത്സരത്തില്‍ 9-21,21-23 എന്ന സ്കോറിന് സൈന തോറ്റു.
ജപ്പാന്റെ സായക തകഹാഷിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സിന്ധു ക്വാര്‍ട്ടറില്‍ കടന്നത് സ്കോര്‍ 21-14,21-13.
ചൈനയുടെ ലോക പത്താം നമ്പര്‍ ചെന്‍ യൂഫിയാണ് ക്വാര്‍ട്ടറില്‍ സിന്ധുവിന്റെ എതിരാളി. ഡെന്മാര്ക്ക് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ചെന്‍ യൂഫി സിന്ധുവിനെ അട്ടിമറിച്ചിരുന്നു.
എട്ടാം സീഡായ ശ്രീകാന്ത് നേരിട്ടുളള സെറ്റുകള്‍ക്ക് ഹോങ്കോങ്ങിന്റെ വോംഗ് വിങ് കി വിന്‍സന്റിനെ തോല്‍പ്പിച്ചു.സ്കോര്‍ 21-19,21-17 മത്സരം 37 മിനിറ്റ് നീണ്ടു.
എച്ച്് എസ് പ്രണോയിയും ക്വാര്‍ട്ടറിലെത്തി. ഡെന്മാര്ക്കിന്റെ ഹാന്‍സ് ക്രിസ്റ്റിയനെ തോല്‍പ്പിച്ചു. സ്കോര്‍ 21-11,21-12.
അതേസമയം സായ് പ്രണീത് ജപ്പാന്റെ കെന്റ നിഷിമോട്ടോയോട് തോറ്റു. സ്കോര്‍ 13-21,17-21. മത്സരം 44 മിനിറ്റ് നീണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: