കണ്ണൂര്‍ : കണ്ണൂരില്‍ പിടിയിലായ ഐ.എസ് ഭീകരര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു. പോലീസ് പിടിയിലായ യു.കെ. ഹംസ പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ച പലരെയും ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കണ്ണൂരില്‍ അറസ്റ്റിലായവര്‍ സംഘടനയിലെ മുന്‍ അംഗങ്ങളാണെന്നതടക്കം പല വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
പോലീസിന്റെ പിടിയിലായ ഷാജഹാന് വെള്ളുവക്കണ്ടി, തിരൂരില്‍ നിന്നുള്ള സഫ്വാന് , കണ്ണൂരില്‍ നിന്നുള്ള മന്‍സീദ് എന്നിവരും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ്. 10 ഓളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇതിനകം ഐ എസില്‍ ചേര്‍ന്നതായി സംഘടന തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
കാസര്‍കോട്, പടന്ന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഐഎസ് റിക്രൂട്ടുമെന്റുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും 2016 ഒക്ടോബറില്‍ കണ്ണൂര്‍ കനകമലയില്‍ നിന്ന് ഐഎസ് ബന്ധമുള്ള ചിലര്‍ പിടിയിലായതോടെയാണ് പൊലീസും ഇന്റലിജന്‍സ് ബ്യൂറോയും ഇക്കാര്യം സ്ഥിരീകരിച്ചത്.തീവ്ര ഇസ്ലാം നിലപാടുകള്‍ സ്വീകരിച്ച പലരും മറ്റ് ചില മേഖലകളിലേക്ക് ആകര്‍ഷിക്കപ്പെടുകയും വിദേശങ്ങളിലേക്ക് പോകുകയും ചെയ്തിരുന്നു.
കേരളത്തിലെ ഐഎസിന്റെ തലവനും പാചകക്കാരനുമായിരുന്ന യു.കെ.ഹംസ കേരളത്തിനകത്തും പുറത്തും തീവ്രവാദ ക്ലാസുകള്‍ നടത്തിയതിലും പോപ്പുലര്‍ ഫ്രണ്ട് സംശയത്തിന്റെ നിഴലിലാണ്.ദക്ഷിണേന്ത്യയില്‍ ആക്രമണം നടത്താനുള്ള ഐഎസ് പദ്ധതി പോലും പോപ്പുലര്‍ ഫ്രണ്ടിന്റെ അറിവോടെയായിരുന്നുവെന്ന് എന്‍ ഐ എ, ആഭ്യന്തരമന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: