സിപിഎമ്മിന്റെ ജന ജഗ്രതായാത്ര ക്ളെച്ചുപിടിക്കാത്തതുകൊണ്ടാണോ വിവാദമുണ്ടാക്കി പേരെടുത്തുകളയാം എന്ന് നേതാക്കള്‍ തീരുമാനിച്ചത്. എന്നാലും അതിനുമില്ലേ ഒരതിര്. വിവാദത്തിനു പകരം ഉണ്ടാക്കുന്നത് നാണക്കേടായാലെന്തുചെയ്യും. സ്വര്‍ണ്ണക്കടത്തുകാരന്റെ കാറില്‍ക്കയറി ജനജാഗ്രത യാത്ര നടത്തി നാണക്കേടുണ്ടാക്കിയിരിക്കുന്നത് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സാക്ഷാല്‍ കോടിയേരി ബാലകൃഷ്ണന് തന്നെ!
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസലിന്റെ കാറാണ് കോടിയേരി ഉപയോഗിച്ചത്. ഫൈസലിന്റെ കാര്‍ ഉപയോഗിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നാണ് കാറില്‍ക്കയറി യാത്ര ചെയ്ത കോടിയേരി തന്നെ പറയുന്നത്. ആര് ആരെക്കുറിച്ചന്വേഷിക്കാന്. നേതാക്കളുടെ തെറ്റുകള്‍ അന്വേഷിച്ചിട്ട് കാര്യമുണ്ടോ. താനെങ്ങനെ ആ കാറിലെത്തിയെന്നും കോടിയേരി ചോദിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളൂ. കോടിയേരിയുടെ ഓരോ തമാശകളേ. ആരെ സംരക്ഷിക്കാനാണ് ഇത്തരം യാത്ര. ഇങ്ങനെയുള്ള സ്വര്‍ണ്ണക്കള്ളക്കടത്തുകാരെ സംരക്ഷിക്കാനോ.
ആകെ നാണംകെട്ടിരിക്കുകയാണ് സിപിഎം യാത്ര. ആളുമില്ല, ആവേശവുമില്ല. ആളെക്കൂട്ടാന്‍ പലയിടത്തും ഇതരസംസ്ഥാന തൊഴിലാളികളെ ധാരാളമായി പങ്കെടുപ്പിക്കുന്നുണ്ട്. ഇങ്ങനെ എല്ലാവിധത്തിലും യാത്ര പരാജയപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് സ്വര്ണ്ണക്കള്ളക്കടത്തുകാരന്റെ ആഡംബരക്കാറില്‍ കോടിയേരിയുടെ വിവാദയാത്ര. എല്ലാവരും അറിഞ്ഞുതന്നെയാണ് ഈ വാഹനം വന്നത്. അല്ലെങ്കിലും പണമുള്ള ഏതു ക്രിമിനലും സിപിഎമ്മിന്റെ സുഹൃത്താണല്ലോ. ഇനി ഇപ്പോള്‍ ഏതുകാര്‍…എന്തുകാര് എന്നൊക്കെയായിരിക്കും ചോദ്യങ്ങള്‍. ഇനി തമാശയ്ക്ക് അന്വേഷണ കമ്മീഷനേയും വെക്കുമായിരിക്കും. പക്ഷേ പാര്‍ട്ടി സെക്രട്ടറിയുടെ തെറ്റുകുറ്റങ്ങള്‍ അന്വേഷിക്കാന്‍ ആരുണ്ടിവിടെ!
സിപിഎം നേതാക്കള്‍ പറയുന്ന നുണകളും തട്ടിപ്പുകളും വിശ്വസിക്കാത്തവര്‍ പാര്‍ട്ടിയില്‍ തന്നെയുണ്ട്. പിന്നെയാണ് പുറത്തുള്ളവര്‍ വിശ്വസിക്കുക. എന്നാലും നേതാക്കള്‍ പറയുന്നത് അപ്പാടെ പ്രമാണമായി വിഴുങ്ങുന്നവരാണ് ഏറെയും. പാര്ട്ടിക്കാര് കുറച്ചൊക്കെ വിവരം വെച്ചുപോയതില് നേതാക്കള്‍ക്കു അമര്ഷംകാണും. ഇങ്ങനെ വിവരംവെച്ചുപോയാല് പാര്‍ട്ടിയില്‍ ആളുണ്ടാവില്ലല്ലോ. കോടിയേരി പാര്‍ട്ടി സെക്രട്ടറി ആയശേഷം പറയുന്നതും പ്രവര്‍ത്തിക്കുന്നതും കൂടുതല്‍ ആനമണ്ടത്തരങ്ങളാണ്. പിണറായിക്കും ആവശ്യം അങ്ങനെയൊരു സെക്രട്ടറിയെയാണ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: