നെടുമങ്ങാട്: ബധിരനും മൂകനുമായ യുവാവിന് ഒരു ജോലി വേണം. വൈകല്യങ്ങള്‍ മറികടക്കാനും അതോടൊപ്പം അച്ഛനമ്മമാര്‍ക്ക് തുണയാകാനും ഒരു ജോലി അത്യാവശ്യമാണെന്നു കാട്ടി നെടുമങ്ങാട് മഞ്ച മാവറത്തലവീട്ടില് സുനില്‍കുമാര്‍-സിന്ധു ദമ്പതികളുടെ മകന് ആകാശ് (23) മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്. ഭിന്നശേഷിക്കാര്‍ ജോലിക്ക് അപേക്ഷിച്ചാല്‍ നൂറ് മണിക്കൂറിനുള്ളില്‍ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനമാണ് അപേക്ഷനല്‍കാന്‍ ആകാശിനെ പ്രേരിപ്പിച്ചത്. അപേക്ഷ തയ്യാറാക്കി അച്ഛനെയും സഹോദരിയെയും എല്‍പ്പിച്ചു. ജി. 170 201369 എന്ന അപേക്ഷനമ്പറും ലഭിച്ചു.
എന്നാല്‍ എട്ടുമാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. തങ്ങള്‍ നല്കിയ അപേക്ഷ പരിഗണനയിലാണോ എന്ന് അന്വേഷിക്കുമ്പോഴെല്ലാം ഫയല്‍ മുഖ്യമന്ത്രിയുടെ ബാക്ക് ഓഫീസിലാണെന്നാണ് മറുപടി. മുഖ്യമന്ത്രിയുടെ വാക്കുവിശ്വസിച്ച് ജോലി പ്രതീക്ഷിച്ചിരുന്ന ആകാശ് ഇപ്പോള്‍ നിരാശനായി ചിത്രരചനയില്‍ മുഴുകിയിരിക്കുകയാണ്. മനസിലെ ഭാവനകള്‍ വരകളാല്‍ പേപ്പറില്‍ ചാലിച്ച് ഭിത്തികളില്‍ പതിച്ച് സമയം ചെലവഴിക്കുന്നു. ഇതിനകം നൂറോളം ചിത്രങ്ങള്‍ വരച്ചു.
കൊട്ടാരക്കര വാളകം സിഎസ്ഐ ബധിരമൂക വിദ്യാലയത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ആകാശ് എസ്എസ്എല്‍സി വിജയിച്ചിട്ടുണ്ട്. ഏക സഹോദരി ശിശിരയെയും അച്ഛനമ്മമാരെയും പിരിഞ്ഞ് ഹോസ്റ്റലില്‍ തങ്ങി പഠനം തുടരാന്‍ സാധിക്കില്ലെന്ന കാരണത്താല്‍ പഠനം നിര്‍ത്തി. താത്കാലിക ജോലി പ്രതീക്ഷിച്ച് എംപ്ലോയ്മെന്റ് ഓഫീസിലും പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭിന്നശേഷിയുള്ള വ്യക്തികളുടെ ശാക്തീകരണ നിയമ പരിരക്ഷ ലഭിക്കുമെന്ന പ്രതീക്ഷയില
പ്രതികരിക്കാൻ ഇവിടെ എഴുതുക: