ന്യൂദല്‍ഹി: ആസൂത്രിത മതപരിവര്‍ത്തനത്തിന് ഇരയായ വൈക്കം സ്വദേശിനി അഖിലയുടെ കേസുമായി ബന്ധപ്പെട്ട് അഖിലയുടെ അച്ഛന് അശോകന് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. അഖിലയെ മതംമാറ്റിയ ഷെഫീന്‍ ജഹാന്റെ ഭീകരബന്ധത്തിന് നിരവധി തെളിവുകളും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ കൂടുതല്‍ തെളിവുകളുമായാണ് അശോകന് കോടതിയെ സമീപിച്ചത്.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഭീകര ബന്ധം ചുമത്തിയ മന്‍സി ബുറാക്കുമായി ഷെഫിന് ജഹാന് അടുത്ത ബന്ധമുണ്ടെന്ന് അശോകന് വ്യക്തമാക്കി. ഇരുവരും സാമൂഹ്യമാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തിയതിന്റെ തെളിവുകളും അശോകന് കോടിതിയില്‍ സമര്‍പ്പിച്ചു. കൂടാതെ കേസ് നടത്തിപ്പിനായി പോപ്പുലര്‍ ഫ്രണ്ട് വന്‍തോതില്‍ പണപ്പിരിവ് നടത്തുന്നതായും അശോകന് വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് ഇതിനായി എണ്‍പത് ലക്ഷം രൂപ പിരിച്ചെടുത്തതിന്റെ വിശദാംശങ്ങളും അശോകന് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
അഖിലേ കേസ് തിങ്കളാഴ്ച സുപ്രിംകോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് അശോകന് കോടതിയിലെത്തിയിരിക്കുന്നത്. തന്റെ ആരോപണം ശരിവയ്ക്കുന്ന കൂടുതല്‍ രേഖകളും അശോകന് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ അശോകന് പുതിയ അപേക്ഷയും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: