ബീഹാര്‍: മദ്യനിരോധനം നിലനില്‍ക്കുന്ന ബീഹാറില്‍ വ്യാജ മദ്യം കുടിച്ച് അഞ്ച് പേര് മരിച്ചു. റോഹ്താസ് ജില്ലയിലെ ദന്‍വര്‍ ഗ്രാമത്തിലാണ് മദ്യ ദുരന്തം നടന്നത്. നാല് പേരുടെ നില ഗുരുതരമാണ്.
മദ്യനിരോധനം നിലനില്‍ക്കുന്ന ഇവിടെ വ്യാജമദ്യദുരന്തമുണ്ടായതിനെ തുടര്‍ന്ന് പ്രദേശത്തെ സ്റ്റേഷന് ഓഫീസറെ സസ്പെന്റ് ചെയ്തതായി ഷഹബാദ് ഡിഐജി മോഹ്ദ് റഹ്മാന് പറഞ്ഞു. ഇതോടൊപ്പം എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന് നേരെയും കര്‍ശന നടപടികളുണ്ടാകുമെന്നും റഹ്മാന് കൂട്ടിച്ചേര്‍ത്തു.
ഡി.ഐ.ജിയും, ജില്ലാ മജിസ്ട്രേറ്രും പൊലീസ് സൂപ്രണ്ടിനൊപ്പം സ്ഥലത്തെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി. പൂര്‍ണമായും മദ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനമാണ് ബീഹാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: