ന്യൂദല്‍ഹി; ജനങ്ങള്‍ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറുന്നു, അതിന്റെ ഫലമായി ബാങ്കുകള്‍ എടിഎമ്മുകള്‍ പൂട്ടിത്തുടങ്ങി. ഇതിനകം 358 എടിഎമ്മുകള്‍ രാജ്യമൊട്ടാകെ പൂട്ടിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മൊത്തം എടിഎമ്മുകളുടെ 0.16 ശതമാനമേ ഇതുവരികയുള്ളുവെങ്കിലും സമ്പദ്രംഗത്തുണ്ടായ വലിയ മാറ്റത്തിന്റെ ഉദാഹരമാണിത്. ഭാവിയില്‍ കൂടുതല്‍ എടിഎമ്മുകള്‍ പൂട്ടിയേക്കും.
കഴിഞ്ഞ നാലു വര്‍ഷമായി 16.4 ശതമാനം വേഗത്തിലാണ് നാട്ടിലെങ്ങും എടിഎമ്മുകള്‍ മുളച്ചത്. കഴിഞ്ഞ വര്‍ഷം വേഗത 3.6 ശതമാനത്തിലേക്ക് താഴ്ന്നു. ഈ വര്‍ഷം പലതും പൂട്ടിത്തുടങ്ങി. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് കൂടുതല്‍ പേരും ഡിജിറ്റലായതാണ് പ്രധാനകാരണം. ഉപഭോക്താക്കളിലും വലിയ മാറ്റം വന്നു. പണത്തിനു പകരം ഇലക്ട്രോണിക് ഇടപാടുകളിലേക്കാണ് അവര്‍ മാറിയത്. മുന്‍പ് എടിഎമ്മുകളില്‍ ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ചിരുന്ന അവര്‍ ഇന്ന് കടകളില്‍ ഇലക്ട്രോണിക് മാര്‍ഗത്തിലാണ് പണം നല്‍കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ഡപ്യൂട്ടി എംഡി പരേഷ് സുതകാങ്കര് പറഞ്ഞു. നോട്ട് അസാധുവാക്കലിനു ശേഷം ഡിജിറ്റല്‍ ഇടപാടുകള്‍ കൂടി അദ്ദേഹം തുടര്‍ന്നു.
പ്രവര്‍ത്തനച്ചെലവ് കൂടിയും ഒരു കാരണമാണ്. എസ്ബിഐക്ക് 59,291 എടിഎമ്മുകളാണ് ഉണ്ടായിരുന്നത്. അവ 59200 ആയി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎം 10,083ല്‍ നിന്ന് 10502 ആയി. എച്ച്ഡിഎഫ്സിയുടെ എണ്ണം 12230ല്‍ നിന്ന് 12225 ആയി. ഒരു ചെറിയ എടിഎം വയ്ക്കാനുള്ള സ്ഥലത്തിന് മുംബൈയില്‍ മാസം 40,000 ‘രൂപയാണ് വാടക. പിന്നെ ജീവനക്കാരുടെ ശമ്പളം. വൈദ്യുതി. ചെറിയ നഗരങ്ങളില്‍ പോലും പ്രതിമാസം 30,000 രൂപ വേണം. വലിയ നഗരങ്ങളില്‍ ഇത് ഒരു ലക്ഷമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: