കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് റെയില്‍വേയുമായി നടത്തിയ ചര്‍ച്ചയില്‍ നിലമ്പൂര്‍ പാതയെ പരാമര്‍ശിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലമ്പൂരില്‍ നിന്ന് നഞ്ചന്‍കോട് ചേരുന്ന വിധമാണ് പാത പ്രാഥമിക സര്വെറിപ്പോര്ട്ടില് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് നിലവില്‍ വന്നാല്‍ കന്യകുമാരി, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ജനങ്ങള്‍ക്ക് ബെംഗളൂരുവിലേക്കും ദല്‍ഹിയിലേക്കും 130 കിലോമീറ്റര്‍ ലാഭമുണ്ടാകുമെന്ന് ഡിഎംആര്‍സിയുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാതയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ഡിഎംആര്‍സിക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇത് നല്‍കാതെ ഈ പാതയെ മുക്കികൊല്ലാനാണ് ശ്രമിക്കുന്നത്. വിഷയം ചൂണ്ടിക്കാട്ടി താന്‍ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: