വൈക്കം: വേമ്പനാട് കായല്‍ തീരം കൈയേറി നികത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. വന്‍കിട ഭൂമാഫിയകള്‍ക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളും കായല്‍ത്തീരം കൈയ്യേറുന്നുണ്ട്.എന്നാല്‍ ഈ കൈയ്യേറ്റങ്ങള്‍ക്കെതിരെ റവന്യു വകുപ്പ് കണ്ണടയ്ക്കുകയാണ്. കായല്‍ത്തീര പ്രദേശങ്ങളില്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ് തിങ്ങിപാര്‍ക്കുന്നത്. ഇവരുടെ കൈവശമുള്ള സ്ഥലവും വന്‍കിട ഭൂമാഫിയയകള്‍ വാങ്ങാന്‍ ശ്രമിക്കുന്നുണ്ട്.അപരിചതരായ ആളുകള്‍ ഭൂമിവാങ്ങി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടും റവന്യു വകുപ്പ് നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ല.
അതേ സമയം മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ക്ക് തീരദേശനിയമത്തിന്റെ പേരില്‍ വീട്ട് നമ്പരു പോലും അധികൃതര്‍ നല്‍കിയിട്ടില്ല. ഇതു മൂലം വൈദ്യുതിയും മറ്റ് അനൂകൂല്യങ്ങളും ലഭിക്കാതെ തീരവാസികള്‍ ദുരിതത്തിലാണ്. കായല്‍ നികത്താന്‍ ചില സ്വകാര്യ അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ശ്രമിക്കുന്നുണ്ട്..എന്നാല്‍ സ്കൂള്‍ അധികൃതര്‍ നടത്തുന്ന കായല്‍ കൈയേറ്റം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കയ്യേറ്റം സംബന്ധിച്ച് നാട്ടുകാര്‍ താലൂക്ക് ആഫീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: