ഏറ്റുമാനൂര്‍: ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂരില്‍ 10 ബയോടോയ്ലറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുമതിയായി. അവലോകനയോഗത്തില്‍ ശുചി മുറികളുടെ അപര്യാപ്തത ഭക്തജനങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ടേ#ായ്ലറ്റുകള് അനുവദിക്കാന്‍ തീരുമാനമായത്. .ഉത്സവത്തിനു മുന്‍പ് ആധുനിക രീതിയിലുള്ള ടോയ്ലറ്റ് നിര്‍മ്മിക്കാന്‍ പുതിയ ടെന്‍ഡര്‍ വിളിക്കും.വന്യൂവകുപ്പിന്റെ കൈവശമുള്ള ദേവസ്വം സത്രമായിരുന്ന 47 സെന്റ് ദേവസ്വം ഭൂമി തിരിച്ചുപിടിക്കും.
നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ക്ഷേത്ര മൈതാനത്തും ക്ഷേത്രഗോപുരത്തിലും പോലീസിന്റെ സേവനം 24 മണിക്കൂറും നടപ്പിലാക്കും.അയ്യപ്പഭക്തന്ന്മാര്ക്ക് വിരിവെയ്ക്കുന്നതിന് ശ്രീകൈലാസ് ഓഡിറ്റോറിയം, ക്ഷേത്ര മൈതാനത്ത് താല്‍ക്കാലിക വിരി പന്തല്‍ നിര്‍മിച്ചു നല്‍കും. പിഡബ്ല്യുഡി ഭക്തന്‍ന്മാര്‍ക്ക് ആവശ്യമായ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കും.ക്ഷേത്രത്തിന്റെ പരിസര പ്രദേശങ്ങളിലെ റോഡുകളുടെ അറ്റകുറ്റപണി എത്രയും പെട്ടന്നു ചെയ്യും. കെഎസ്.ആര്‍റ്റിസി ക്ഷേത്രത്തിനു മുന്നിലൂടെ കടന്നുപോകുന്ന എല്ലാ പമ്പാ ,എരുമേലി ബസ്സുകളും ക്ഷേത്ര മൈതാനത്ത് പ്രവേശിച്ചിട്ടു പോകുന്നതാണ്. ദിവസേന വൈകുന്നേരം 8 മണിക്ക് പമ്പ സര്‍വീസ് നടത്തും.
ക്ഷേത്ര മൈതാനത്ത് ആംബുലന്‍സ് സര്‍വീസ് നടപ്പിലാക്കാന്‍ കളക്ടറെചുമതലപ്പെടുത്തി. മണ്ഡലവിളക്കു കാലത്ത് ഡോക്ടറുടെ സേവനം ഉറപ്പുവരുത്തും അയ്യപ്പഭക്തന്മാരുടെ വാഹനം പാര്‍ക്കു ചെയ്യുന്നതിന് ഹൈസ്കൂള്‍ മൈതാനം വിട്ടുകൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ക്ഷേത്ര പരിസരങ്ങളില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കഴിഞ്ഞവര്‍ഷം അപകടത്തില്‍പ്പെട്ടു പതിനഞ്ചു അയ്യപ്പഭക്തന്മാര് കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചു. രണ്ടു ലക്ഷം രൂപ വീതം എല്ലാ അയ്യപ്പഭക്തരെയുംഇന്ഷുര് ചെയ്താണ്.
എന്നാല്‍ ആര്‍ക്കും ഇരുവരെ ആനുകൂല്യം കിട്ടിയില്ലന്ന് സേവാഭാരതിക്കു വേണ്ടി ശ്രീനിവാസന് അറിയിച്ചു.അവലോകന യോഗം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. സുരേഷ് കുറുപ്പ് എംഎല്‍എ അദ്ധ്യക്ഷനായി. കളക്ടര്‍ ബി.എസ്. തിരുമേനി, ജില്ലാ പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീക്, ജോസ്കെ. മാണി എം.പി., ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.രാഘവന്, അജയ് തറയില്‍, നഗരസഭ ചെയര്മാന് ജയിംസ് പ്ലാക്കിതൊട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: