കാഞ്ഞിരപ്പള്ളി: പാറത്തോട് ചിറഭാഗത്ത് നിന്ന് ഒന്‍പത് വയസുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. നാല് മണിക്കൂറുകളോളം വീട്ടുകാരും നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ സമീപത്തെ വീട്ടിലെ കാറിനടിയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കൂട്ടിയെ കാണാതാവുന്നത്. വീട്ടുകാര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീടിന് വെളിയില്‍ നില്‍ക്കുകയായിരുന്നു കുട്ടി. പിന്നീട് വീട്ടുകാര്‍ കുട്ടിയെ അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന് വിവരം അറിയുന്നത്. തുടര്‍ന്ന് വീടിന്റെ സമീപത്തെ വീടുകളിലും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
തുടര്‍ന്ന് വിവരം അറിച്ചതിനെത്തുടര്ന്ന്് പോലീസ് സ്ഥലത്തെത്തി കുട്ടിക്കായി തിരച്ചില്‍ നടത്തി. ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ കൂട്ടിയെ കാണാനില്ലെന്നും പറഞ്ഞുള്ള സന്ദേശങ്ങളും പ്രചരിച്ചു. ഇതോടെ കുട്ടിയുടെ വീടിന്റെ ഭാഗത്തേക്ക് കൂടുതല്‍ ആളുകളെത്തി. സമീപത്തെ വീടിന്റെ കാര്‍ പോര്‍ച്ചില്‍ ഒളിച്ചിരുന്ന കൂട്ടി ഉറങ്ങിപ്പോവുകയായിരുന്നു. നാട്ടുകാരെയും വീട്ടുകാരെയും മണിക്കൂറുകള്‍ വട്ടംകറക്കിയെങ്കിലും കുട്ടിയെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഏവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: