ന്യൂദല്‍ഹി: വൈക്കം സ്വദേശിനി അഖിലയെ മതംമാറ്റി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഷെഫീന്‍ ജഹാന്റെ ഭീകരവാദ ബന്ധത്തിന്റെ വിശദാംശങ്ങള്‍ അഖിലയുടെ അച്ഛന് അശോകന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.
ഐഎസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്ത കണ്ണൂര്‍ സ്വദേശി മന്‍സി ബുറാക്കുമായി ഷെഫീന്‍ അടുത്ത ബന്ധമുണ്ടെന്ന് അശോകന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും ബന്ധപ്പെട്ടതിന്റെ തെളിവുകളും നല്‍കിയിട്ടുണ്ട്. കേസ് നടത്തുന്നതിന് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ വന്‍ പണപ്പിരിവ് നടന്നു. എണ്‍പത് ലക്ഷത്തോളം രൂപ ലഭിച്ചതായി സംഘടന തന്നെ വ്യക്തമാക്കി. ഇതിന്റെ ജില്ല തിരിച്ചുള്ള കണക്കുകളും ഹാജാരക്കിയിട്ടുണ്ട്. ആസൂത്രിത മതപരിവര്ത്തമാണെ ഇത് സൂചിപ്പിക്കുന്നതായി അശോകന് കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസം എന്‍ഐഎ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മുദ്രവെച്ച മൂന്നുകവറുകളിലായാണ് റിപ്പോര്‍ട്ട് കൈമാറിയത്. കേസ് നാളെ കോടതി നാളെ വീണ്ടും പരിഗണിക്കും. ഷെഫീന്‍ ജഹാനും അഖിലയും തമ്മിലുള്ള വിവാഹം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഷെഫീനാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിഷയം എന്‍ഐഎ അന്വേഷണത്തിന് വിട്ട സുപ്രീം കോടതി ഷെഫീന്‍ ജഹാന്റെ ഭീകരവാദ ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്കാന് അശോകനും നിര്‍ദ്ദേശം നല്കി.
അഖിലയെ മതംമാറ്റിയ സംഭവത്തില്‍ ഹിപ്നോട്ടിസത്തിലും മസ്തിഷ്ക പ്രക്ഷാളനത്തിലും പരിശീലനം ലഭിച്ചവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എന്‍ഐഎ അഭിഭാഷകന് വാദത്തിനിടെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: