തൊടുപുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നയിക്കുന്ന ജനജാഗ്രതാ യാത്രയ്ക്ക് തൊടുപുഴയില്‍ നല്കിയ സ്വീകരണത്തില്‍ നാമമാത്രമായ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമാണുണ്ടായിരുന്നത്.
മുനിസിപ്പല്‍ മൈതാനത്ത് ഒരുക്കിയ സ്വീകരണത്തില്‍ ഇരുനൂറ് പേരില്‍ താഴെ മാത്രമാണ് എത്തിയത്.. രാവിലെ 9.30ന് കാനം എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സമ്മേളന സ്ഥലത്തേയ്ക്ക് അദ്ദേഹം എത്തിയത് പതിനൊന്ന് മണിയ്ക്കാണ്.
രാവിലെ എത്തിയ പലരും മടങ്ങിപ്പോയതോടെ ജനജാഗ്രതായാത്ര പരിഹാസമാകുകയായിരുന്നു. എല്‍ഡിഎഫിന്റെ ലേബലിലാണെങ്കിലും സിപിഐ നേതാവ് നയിക്കുന്ന ജാഥ എന്ന പരിഗണനമാത്രമാണ് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ ജാഥയ്ക്ക് നല്‍കിയത് എന്ന വ്യക്തം. അതിനാലാണ് നാമമാത്രമായ ആളുകളെ വച്ച് ഒഴിഞ്ഞ കസേരകളുമായി സ്വീകരണ ചടങ്ങ് നടത്തേണ്ടി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: