നെടുങ്കണ്ടം: ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്ന ഫോണ്‍കോളിലൂടെ പണം അപഹരിക്കുന്നതായി പരാതി. ഹൈറേഞ്ചില്‍ ഇത്തരത്തില്‍ നിരവധി ആളുകളുടെ പണം അടുത്തിടെ നഷ്ടമായി.
യൂണിയന് ബാങ്കിലെ അക്കൗണ്ടുകളില്‍ നിന്നാണ് പലര്‍ക്കും പണം നഷ്ടമായിരിക്കുന്നത്. അക്കൗണ്ട് ഉടമകളെ ഫോണില്‍ വിളിച്ച് ആധാര്‍ നമ്പരും അക്കൗണ്ട് നമ്പരും ആവശ്യമാണെന്നും ഉടന്‍ നല്‍കണമെന്നും പറയും. ആധാര്‍ നമ്പരും അക്കൗണ്ട് നമ്പരും നല്‍കുന്നവരുടെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമാകുന്നത്. ചേമ്പളത്തെ ഒരു വീട്ടമ്മയ്ക്ക് കഴിഞ്ഞ ദിവസം യൂണിയന് ബാങ്ക് നെടുങ്കണ്ടം ശാഖയിലെ അക്കൗണ്ടില്‍ നിന്നും 6000 രൂപ നഷ്ടമായി. സ്ത്രീകളുടെ ഫോണുകളിലേക്കാണ് ആധാര്‍ നമ്പരും അക്കൗണ്ട് നമ്പരും ആവശ്യപ്പെട്ട് ഫോണ്‍ കോളുകള്‍ എത്തുന്നത്.
ചേമ്പളത്തെ വീട്ടമ്മയ്ക്ക് 9840209963, 9576491273 എന്നീ നമ്പരുകളില്‍ നിന്നുമാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. 8250094233 എന്ന നമ്പരില്‍ നിന്നും പലര്‍ക്കും കോളുകള്‍ വരാറുണ്ട്. പണം നഷ്ടമായ വീട്ടമ്മ സൈബര്‍ സെല്ലിനെ സമീപിച്ചിരിക്കുകയാണ്. ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍, എടിഎം പിന് നമ്പര്‍, പണം പിന്‍വലിച്ചതായുള്ള ബാങ്കിന്റെ മെസേജ് എന്നിവ നല്‍കാനാണ് സൈബര്‍ സെല്ല് ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശ നമ്പരുകള്‍ ഭാരതത്തിലെ ഫോണ്‍ നമ്പരുകളുമായി സ്പൂഫിംഗ് നടത്തിയും അല്ലാതെയും ഇത്തരത്തില്‍ തട്ടിപ്പ് നടത്താമെന്ന് നെടുങ്കണ്ടം സി.ഐ റെജി എം കുന്നിപ്പറമ്പില്‍ പറഞ്ഞു. പണം നഷ്ടമായി 24 മണിക്കൂറിനുള്ളില്‍ വിവരങ്ങള്‍ ലഭ്യമായാല്‍ പണം തിരികെ അക്കൗണ്ടില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ട്.
ഒരു ബാങ്കില്‍ നിന്നും ആധാര്‍ നമ്പരോ എടിഎം പിന് നമ്പരോ ആവശ്യപ്പെട്ടുകൊണ്ട് വിളിക്കാറില്ലെന്നും ഇത്തരത്തിലല
ുള്ള തട്ടിപ്പുകള്‍ക്കെതിരെ അക്കൗണ്ട് ഉടമകള്‍ ജാഗ്രത പാലിക്കണമെന്നും നെടുങ്കണ്ടം സി.ഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: