ന്യൂദല്‍ഹി: മന്ത്രിയുടെ ലൈംഗിക സിഡിയുണ്ടെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഛത്തീസ്ഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷനെതിരെ പോലീസ് കേസെടുത്തു.
മന്ത്രി രാജേഷ് മുനാടിന്റെ പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ബാഗലിനെതിരെയാണ് കേസ്. മന്ത്രിയുടെ അശ്ലീല സിഡി തന്റെ പക്കലുണ്ടെന്ന് ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് മന്ത്രി പരാതി നല്‍കിയത്. ഐടി ആക്ട് പ്രകാരമാണ് കേസ്. സംഭവത്തില്‍ എഡിറ്റേഴ്സ് ഗില്‍ഡ് അംഗവും മാധ്യമപ്രവര്‍ത്തകനുമായ വിനോദ് വര്‍മയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അശ്ലീല ദൃശ്യങ്ങളടങ്ങിയ അഞ്ഞൂറോളം സിഡിയും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
സിഡി വ്യാജമാണെന്നും അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വ്യാജ വീഡിയോ ഉപയോഗിച്ച് വര്‍മ്മയും ഭൂപേഷും തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നു. കോണ്‍ഗ്രസ്സിന്റെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നയാളാണ് വര്‍മ. ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ്സിന് പങ്കുണ്ടെന്നാരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. തന്നെ ലാന്റ് ഫോണിലേക്ക് വിളിച്ച ഒരാള്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായി മന്ത്രി നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.
ഫോണ്‍ നമ്പര്‍ ദല്‍ഹിയിലുള്ള സ്ഥാനപനത്തിന്റേതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇവിടെ പോലീസ് റെയ്ഡ് നടത്തി നൂറ് കണക്കിന് സിഡികള്‍ പിടിച്ചെടുത്തു. വിനോദ് വര്‍മ്മയാണ് സിഡി നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടതെന്ന് ജീവനക്കാര്‍ മൊഴി നല്കി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
വര്‍മ്മയെ കോടതി റിമാന്റ് ചെയ്തു. കോണ്‍ഗ്രസ്സിന്റെ സോഷ്യല്‍ മീഡിയ ചുമതല വഹിക്കുന്നതിനാല്‍ ബിജെപി സര്‍ക്കാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് വര്‍മ്മയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: