കോഴിക്കോട്: അഛനോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിന് പതിനാറുകാരനായ വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളേജ് എസ്.ഐ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് എരഞ്ഞിപ്പാലം പാസ്പോര്‍ട്ട് ഓഫീസിനു സമീപം അജയ്ക്കാണ് മെഡിക്കല്‍ കോളേജ് എസ്.ഐ യുടെ മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.
എരഞ്ഞിപ്പാലത്തെ വനിതാ ഹോസ്റ്റലിനു മുന്നില്‍ അസമയത്ത് എസ്.ഐ.യെ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. തേനാംവയല് പുരുഷോത്തമന്റെ മകനും വിദ്യാര്‍ഥിയുമായ അജയ് (17) യെയാണ് മെഡിക്കല്‍കോളജ് എസ്.ഐ. ഹബീബുള്ള ക്രൂരമായി മര്‍ദിച്ചത്. മലബാര്‍ ക്രിസറ്റിയന്‍ കോളേജ് ഹയര്‍സെക്കന്ററി സ്കൂള്‍ 12ാം തരം വിദ്യാര്‍ത്ഥിയാണ്. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അജയ്യുടെ ബന്ധുക്കള്‍ ചൈല്‍ഡ് ലൈനിലും മനുഷ്യാവകാശ കമ്മിഷനിലും അറിയിച്ചിട്ടുണ്ട്. കൂടാതെ ഡി.ജി.പി.യ്ക്കും ഇവര്‍ പരാതി നല്കി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.40 ഓടെ എരഞ്ഞിപ്പാലത്തെ വനിതാ ഹോസ്റ്റലിനു മുന്നിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. രാത്രിയില്‍ ഒരാള്‍ വനിതാ ഹോസ്റ്റലിനു മുന്നില്‍ നില്‍ക്കുന്നത് പുരുഷോത്തമന്റെ ശ്രദ്ധയില്‍ പെട്ടു. ആരാണെന്നു വീടിന്റെ മുന്നില്‍ നിന്നും നോക്കിയതോടെ എസ്.ഐ. ഹബീബുള്ള ശകാരിക്കുകയായിരുന്നുവെന്നാണ് പുരുഷോത്തമന് പറഞ്ഞു. യൂണിഫോമിട്ട് ഔദ്യോഗിക വാഹനത്തിലായിരുന്നു എസ്.ഐ. എത്തിയത്.
ഭാര്യയും ബന്ധുക്കളുമെല്ലാം വീട്ടിലുള്ളപ്പോഴാണ് എസ്.ഐ. കേട്ടാലറയ്ക്കുന്ന വാക്കുകള്‍ പറഞ്ഞത്. എസ്.ഐ. അസഭ്യം പറയുന്നത് കേട്ടാണ് വീടിനുള്ളിലുണ്ടായിരുന്ന അജയ് പുറത്തേക്ക് വന്നത്. അസഭ്യം പറയുന്നത് എന്തിനാണെന്ന് ചോദിച്ച അജയ്ക്ക് നേരെ പിന്നീട് എസ്.ഐ. തിരിയുകയായിരുന്നു.
മകനെ മര്‍ദിക്കുന്നത് കണ്ടതോടെ വീട്ടുകാര്‍ ബഹളം വച്ചു. തുടര്‍ന്ന് എസ്.ഐ. സ്ഥലം വിടുകയായിരുന്നു. പോവുമ്പോള്‍ അജയ്ക്കു നേരെ ഭീഷണിമുഴക്കിയിരുന്നതായും പുരുഷോത്തമന് പറഞ്ഞു.
കഴുത്തിനും പല്ലിനും സാരമായ പരുക്കേറ്റ അജയ്യെ അപ്പോള്‍ തന്നെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം വിവാദമായതോടെ യൂത്ത് കോണ്‍ഗ്രസുകാര്‍ മെഡിക്കല്‍കോളജ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചെങ്കിലും നടക്കാവ് സി.ഐ: ടി.കെ. അഷ്റഫ് അജയ്യുടെ ബന്ധുക്കളെ വിളിച്ച് മാര്‍ച്ച് നടത്തുന്നത് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ യൂത്ത് കോണ്‍ഗ്രസുകാര്‍ മാര്‍ച്ച് ഒഴിവാക്കി.
അജയ് യുടെ സഹോദരന് അതുല്‍ ഉച്ചയോടെ നടക്കാവ് സ്റ്റേഷനിലെത്തിയെങ്കിലും കേസെടുക്കാനോ പരാതി സ്വീകരിക്കാനോ പോലീസ് തയാറായില്ല. എസ്.ഐ. യുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നായിരുന്നു പോലീസുകാര്‍ പറഞ്ഞതെന്ന് അതുല്‍ പറഞ്ഞു. തുടര്‍ന്ന് 24 മണിക്കൂറിനു ശേഷം ഇന്നലെ രാവിലെ 12 ഓടെ ബീച്ച് ആശുപത്രിയിലെത്തി നടക്കാവ് പോലീസ് അജയ്യുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച് നടക്കാവ് സി.ഐ :ടി.കെ. അഷ്റഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പ്രതിശ്രുത വധുവിനെ കാണാനാണ് വനിതാ ഹോസ്റ്റലില്‍ എത്തിയതെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.
വനിതാ ഹോസ്റ്റലിനു മുന്നില്‍ രാത്രിയിലെത്തി സമീപവാസിയായ വിദ്യാര്‍ഥിയെ മര്‍ദിച്ചതില്‍ എസ്.ഐ.ക്ക് വീഴ്ചപറ്റിയതായി സ്പഷ്യല്‍ബ്രാഞ്ച്. എസ്.ഐ.യ്ക്ക് വസ്തുതകള്‍ സമീപവാസിയെ മനസിലാക്കികൊടുക്കാമായിരുന്നു. അതിനു പകരം കാര്യങ്ങള്‍ അന്വേഷിച്ചവരെ മര്‍ദിക്കുന്ന അവസ്ഥയാണുണ്ടായതെന്നും സ്പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: