കൊച്ചി: വിഖ്യാത സാഹിത്യകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ള യാത്രയായി, ഹിന്ദു ആചാരപ്രകാരം മൃതദേഹം സംസ്കരിക്കണമെന്നും ചിതാഭസ്മം പുഴയിലൊഴുക്കണമെന്നുമുള്ള ആഗ്രഹം സഫലമാകാതെ…. പള്ളി ഖബറിസ്ഥാനിലെ സ്മാരകശിലയാകാന് താല്‍പ്പര്യമില്ലാതിരുന്ന അദ്ദേഹത്തെ ചിലരെല്ലാം ചേര്‍ന്ന് അതാക്കിമാറ്റി.
മലയാള സാഹിത്യത്തിനും ഭാഷയ്ക്കും വിലപ്പെട്ട സംഭാവനകള്‍ നല്കിയ കുഞ്ഞബ്ദുള്ളയുടെ അന്ത്യാഭിലാഷം നടപ്പിലാക്കാനുള്ള ബാധ്യതയുണ്ടായിരുന്ന സാംസ്കാരിക രംഗവും സംസ്ഥാന സര്‍ക്കാരും വലിയ അനാദരവ് കാട്ടി. അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി കാരക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചത്.
തന്റെ മൃതദേഹം കുഴിച്ചിടരുതെന്നും ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടത് ഒരു മലയാളം ടിവി ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു. ഈ വെളിപ്പെടുത്തലിന്റെ പേരില്‍ കുഞ്ഞബ്ദുള്ളയ്ക്ക് നിരവധി യാതനകള്‍ അനുഭവിക്കേണ്ടിയും വന്നു. അവസാനകാലത്ത് ബന്ധുക്കളില്‍ നിന്നകന്ന് എഴുത്ത് നിര്‍ത്തി, ഏകാന്തജീവിതമാണ് നയിച്ചത്. അസുഖബാധിതനായപ്പോള്‍ കുഞ്ഞബ്ദുള്ള വീട്ടുതടങ്കലിലാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
ഇസ്ലാമായി ജനിച്ച ഹിന്ദുവാണ് ഞാന്‍ എന്നായിരുന്നു കുഞ്ഞബ്ദുള്ള പറഞ്ഞിരുന്നത്. ”മനുഷ്യന് ഏറ്റവുംകൂടുതല്‍ സ്വാതന്ത്ര്യം കൊടുക്കുന്ന മതമാണ് ഹിന്ദു. അത് ഇസ്ലാമിലില്ല, ക്രിസ്ത്യാനിയിലുമില്ല. ഞാന്‍ മരിച്ചുപോയാല്‍, ഹിന്ദുധര്‍മത്തില്‍ എന്നെ സംസ്കരിക്കണം. ചിതയില്‍വെച്ച് തീകൊടുത്ത്, ചിതാഭസ്മം നദികളില്‍ ഒഴുക്കണം”. കുഞ്ഞബ്ദുള്ളയുടെ ഏറ്റവും വലിയ ആഗ്രഹം അതായിരുന്നു.
ആ തുറന്നുപറച്ചില്‍ സാംസ്കാരിക ലോകത്തും പുനത്തിലിന്റെ ബന്ധുക്കള്‍ക്കിടയിലും വിവാദമുണ്ടാക്കുകയും എതിരായി ചിലര്‍ രംഗത്തുവരികയും ചെയ്തു. പക്ഷേ, കുഞ്ഞബ്ദുള്ള നിലപാടില്‍ ഉറച്ചു നിന്നു. ഇക്കാര്യങ്ങളെല്ലാം അറിയാവുന്നവരാണ് മൃതദേഹം പള്ളിയില്‍ ഖബറടക്കുന്നതിന് നേതൃത്വം നല്‍കിയത്.
എല്ലാക്കാലത്തും ദേശവിരുദ്ധര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു അദ്ദേഹം. സാഹിത്യകാരന്മാരെ ചാക്കിട്ടുപിടിക്കാന്‍ ചില വിദേശ സംഘടനകള്‍ നല്കുന്ന പുരസ്കാരങ്ങള്‍ പോലും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. യാഥാസ്ഥിതിക മുസ്ലീംപൗരോഹിത്യത്തിന്റെ നിലപാടുകളെ എന്നും പുച്ഛിച്ചുതള്ളിയാണ് ജീവിച്ചത്. അവസാനകാലത്ത് യാതനകളില്‍ ജീവിക്കാനുണ്ടായ കാരണവും അതായിരുന്നു.
മതംമാറി മുസ്ലീമായ മാധവിക്കുട്ടി, തന്റെ തീരുമാനത്തില്‍ പിന്നീട് പശ്ചാത്തപിക്കുകയും എന്റെ ശ്രീകൃഷ്ണഭഗവാനൊപ്പം അവസാന കാലം ജീവിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിട്ടും, അവരുടെ ആഗ്രഹത്തിനു വിരുദ്ധമായി മൃതദേഹം തിരുവനന്തപുരത്തെ പാളയം പള്ളിയില്‍ മുസ്ലീം ആചാരപ്രകാരം ഖബറടക്കി. കുഞ്ഞബ്ദുള്ളയുടെ കാര്യത്തിലും അനാദരവിന്റെ ചരിത്രം ആവര്‍ത്തിക്കുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: